മാൾ ഓഫ് ഏഷ്യയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് ബെംഗളൂരു പോലീസിനോട് ഉത്തരവിട്ട് കർണാടക ഹൈക്കോടതി

mall of asia

ബെംഗളൂരു : ഫീനിക്‌സ് മാൾ ഓഫ് ഏഷ്യയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് കർണാടക ഹൈക്കോടതി ഞായറാഴ്ച ബെംഗളൂരു പോലീസിനോട് ഉത്തരവിട്ടു.

നോർത്ത് ബെംഗളൂരുവിലെ ബ്യാതരായണപുരയിൽ പുതുതായി തുറന്ന മാളിന്റെ ഉടമസ്ഥരായ മുംബൈയിലെ സ്പാർക്കിൾ വൺ മാൾ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് അവധിക്കാല ജഡ്ജി ജസ്റ്റിസ് എംബിഎസ് കമൽ ഉത്തരവ് പുറപ്പെടുവിച്ചത്.

സിആർപിസി സെക്ഷൻ 144(1), 144(2) പ്രകാരം 2023 ഡിസംബർ 30ന് ബെംഗളൂരു പോലീസ് കമ്മീഷണറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ ബി ദയാനന്ദ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ചോദ്യം ചെയ്താണ് കമ്പനി ഉടമസ്ഥർ ഹർജി ഫയൽ ചെയ്തത്.

2023 ഡിസംബർ 31 നും 2024 ജനുവരി 15 നും ഇടയിൽ മാളിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്

2023 ഒക്ടോബറിൽ മാൾ തുറന്നതുമുതൽ, ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ദൈനംദിന ജീവിതത്തിന് ഗതാഗതക്കുരുക്ക്, ശബ്‌ദ മലിനീകരണം തുടങ്ങിയ അസൗകര്യങ്ങളെക്കുറിച്ച് “ചില ഗുരുതരമായ ആശങ്കകൾ” ഉണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

വിവിധ പൊതു സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഹൈവേയിലാണ് പ്രസ്തുത മാൾ സ്ഥിതി ചെയ്യുന്നതെന്നും ഇത് പൊതുസ്ഥലത്ത് അനാവശ്യമായ തിരക്കിന് കാരണമാകുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഗതാഗതക്കുരുക്ക്, മലിനീകരണം, പൊതുജനങ്ങൾക്കുണ്ടാകുന്ന മറ്റ് അസൗകര്യങ്ങൾ എന്നിവ മാത്രമല്ല, നിയമം കണക്കിലെടുത്ത് പ്രസക്തമായ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി എതിർ വാദത്തിൽ വാദിച്ചു. .

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ സിറ്റി പോലീസാണ് ഏറ്റവും മികച്ച ജഡ്ജിയെന്നും പൊതുജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹരജിക്കാരന്റെയും സിറ്റി പോലീസ് അധികൃതരുടെയും സംയുക്ത ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന് ജസ്റ്റിസ് കമൽ അഭിപ്രായപ്പെട്ടു, കാരണം ഇരുവരും വിഷയത്തിൽ പങ്കാളികളാണെന്നും അവരുടെ തീരുമാനം പൊതുജനങ്ങളെ വലിയ തോതിൽ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തോടനുബന്ധിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ചർച്ച നടത്തുമെന്ന് ഇരുപക്ഷവും സൂചിപ്പിച്ചതിനാൽ, യോഗത്തിന്റെ ഫലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് കമൽ വാദം കേൾക്കുന്നത് 2024 ജനുവരി 2 ലേക്ക് മാറ്റിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us