ബെംഗളൂരു: സ്വകാര്യ വെബ് ടാക്സി ആപ്പുകൾക്ക് ബദലായി സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു. സ്വകാര്യ ആപ്പുകളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമാണ് സർക്കാർ നിയന്ത്രണത്തിൽ ആപ്പ് വരുന്നത്, നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ചുരുങ്ങിയ സമയംകൊണ്ട് പ്രചാരണം നേടിയിരുന്നു. എന്നാൽ ആപ്പ് തയ്യാറാക്കിയ സ്വകാര്യ കമ്പനിയും എആർഡിയൂവും തമ്മിൽ സമീപകാലത്ത് തർക്കം ഉടലെടുത്തിരുന്നു. ഈ ഗവൺഇൻസ് വകുപ്പിന് കീഴിലാണ് ആപ്പ് വികസിപ്പിക്കുന്നത്. കേരള…
Read MoreDay: 15 December 2023
ഉപയോഗിച്ച കിടക്ക വിൽക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി; യുവാവിന് നഷ്ടമായത് 68 ലക്ഷം
ബെംഗളൂരു: യൂസ്ഡ് ബെഡ് വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. 39കാരനായ എന്‍ജിനീയര്‍ക്കാണ് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ യുവാവ് പരസ്യം നല്‍കിയത്. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് പരസ്യം നല്‍കിയത്. കിടക്കയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 15000 രൂപയാണ് വിലയായി ക്വാട്ട് ചെയ്തിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ്…
Read Moreകന്നുകാലികളെ മേയ്ക്കാൻ പോയ വയോധികനെ കാണാതായി; പുലി കൊന്നതായി സംശയം; തിരച്ചിൽ നടക്കുന്നു
ബെംഗളൂരു: ബംഗളൂരു റൂറൽ ജില്ലയായ ബന്നാർഘട്ട വനമേഖലയിൽ കാണാതായ ഒരാൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചു. കന്നുകാലികളുമായി വനമേഖലയിൽ പ്രവേശിച്ച പുട്ട സ്വാമിയെ (54) ബുധനാഴ്ച മുതലാണ് കാണാതായത്. പുള്ളിപ്പുലിയാണ് ഇയാളെ കൊന്നതെന്ന് സംശയിക്കുന്നത്. ബെംഗളൂരു റൂറൽ ജില്ലയിലെ ആനേക്കൽ താലൂക്കിലെ കുലുമേപാല്യ നിവാസിയാണ് പുട്ട സ്വാമി. വീടിനോട് ചേർന്ന് കിടക്കുന്ന വനമേഖലയായതിനാൽ പലപ്പോഴും കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാറാണ് പതിവ്.. പുട്ട സ്വാമിയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പാണ് തിരച്ചിൽ ആരംഭിച്ചത്. കാണാതായ ആളെ കുറിച്ച് ഇതുവരെ ഒരു സൂചനയും…
Read Moreകേരള ട്രാൻസ്‌പോർട്ട് കോർപറേഷനോടുള്ള നിയമപോരാട്ടത്തിൽ കർണാടകയ്ക്ക് വിജയം
ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ‘KSRTC’ കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് പേര് ഉപയോഗിക്കുന്നതിന് നിയമതടസ്സമില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ‘കെഎസ്ആർടിസി’ ഹ്രസ്വമായ ഉപയോഗത്തിനായി ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. 1973 നവംബർ 1 മുതൽ ഓർഗനൈസേഷൻ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത് തുടന്ന് 2013-ലാണ് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ…
Read Moreബെംഗളൂരുവിൽ പബ്ബിൽ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം
ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു . എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ…
Read Moreമദ്യപാനികളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നൽകണം; കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ; വ്യത്യസ്തമായ മുഴുവൻ ആവശ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം
ബെംഗളൂരു: ബെലഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വിവിധ സംഘടനകൾ സുവർണ സൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വ്യാഴാഴ്‌ച വളരെയധികം ശ്രദ്ധ നേടി. തൊഴിൽ മന്ത്രി സന്തോഷ് ലാഡും അംഗങ്ങളെ കാണാനും അവരുടെ പരാതികൾ കേൾക്കാനും കുറച്ചു സമയം എടുത്തു. കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയും ബന്ധപ്പെട്ട വകുപ്പിന്റെ…
Read Moreപൊന്നോമനമകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു
കൊല്ലം: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുംവഴിയാണ് സംഭവം മാവേലിക്കര പൊന്നുമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ആണ് മരിച്ചത്. ആറു വയസ്സുകാരിയായ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പിതാവായ ശ്രീമഹേഷ്. ഈ വർഷം ജൂൺ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ശ്രീമഹേഷ് മകളായ നക്ഷത്രയെ വീട്ടിൽവെച്ചു മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ശ്രീമഹേഷിൻ്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിരുന്നു.…
Read Moreമുട്ട പുഴുങ്ങുന്നതു മുതൽ ഡാൻസ് വരെ കളിക്കും; ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല
ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല. കഴിവുകൾ ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ വർഷം ആദ്യം എഐ ദിനത്തിൽ റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഏറെ മെച്ചപ്പെടുത്തിയാണ് ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിമസ് ജെൻ-2ന്റെ പുതിയ വീഡിയോയയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മുട്ട പുഴുങ്ങുന്നതു മുതൽ റോബോട്ട് ഡാൻസ് കളിക്കുന്നതുവരെ വീഡിയോയിൽ കാണാൻ കഴിയും. ബോട്ടിന്റെ വീഴാതെ നിൽക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യന് പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ ടെസ്‌ല…
Read Moreമറ്റൊരാളുടെ ഫോട്ടോ എടുക്കരുത്, വോയിസ് പങ്കുവെക്കരുത്; സ്വകാര്യത ലംഘിച്ചാൽ ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പിഴയുമായി പുതിയ നിയമം
ദുബൈ: വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യുഎഇ. മറ്റൊരാളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 150,000 ദിർഹം പിഴയും തടവും ലഭിക്കും. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രമിക്കുന്ന രാജ്യത്തെ കിംവദന്തികളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും (2021ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 34 ലെ ആർട്ടിക്കിൾ 44) ചില പ്രധാന വിശദാംശങ്ങൾ അബുദാബി ജുഡീഷ്യൽ അതോറിറ്റി ചൊവ്വാഴ്ച വിശദീകരിച്ചു. സ്‌മാർട്ട് സാങ്കേതികവിദ്യകൾ ഇപ്പോൾ എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതിനാൽ, താമസക്കാരുടെ സ്വകാര്യ ഇടവും അതിരുകളും എല്ലായ്‌പ്പോഴും മാനിക്കപ്പെടുന്നുവെന്ന് യുഎഇ…
Read Moreഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു; യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു : ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു. മർദനമേറ്റ യുവാവ് മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. യാദ്ഗിരി താലൂക്കിലെ എസ്. ഹൊസല്ലി ഗ്രാമവാസിയായ ചന്ദ്രശേഖര റെഡ്ഡി എന്ന 25കാരനാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഈരണ്ണയും കുടുംബവും ചേർന്ന് ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചിരുന്നു. അതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മരിക്കുന്നതിന് മുമ്പ് എഴുതിയ മരണക്കുറിപ്പിൽ ഈരണ്ണയുടെയും മറ്റ് എട്ട് പേരുടെയും പേരുകൾ യുവാവ് എഴുതുകയും, അവരാണ് എന്റെ മരണത്തിന് കാരണമെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഈറണ്ണയുടെ ഭാര്യയുമായി…
Read More