അമ്മയുടെയും രണ്ട് പെൺകുട്ടിമക്കളുടെയും മൃതദേഹങ്ങൾ തോട്ടിൽ കണ്ടെത്തി

ബെംഗളൂരു : ജില്ലയിലെ ഹൈസുദ്‌ലൂർ ഗ്രാമത്തിലെ കൂട്ടിയാല തോട്ടിൽ അമ്മയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കണ്ടെത്തി.

അശ്വിനി (48), നികിത (21), നവ്യ (18) എന്നിവരാണ് മരിച്ചത്. കുടക് ജില്ലയിലെ റൂറൽ ഡെവലപ്‌മെന്റ് സർവീസ് ഓർഗനൈസേഷനിൽ സർവീസ് പ്രതിനിധിയായിരുന്ന അശ്വിനി രണ്ട് പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അശ്വിനി രണ്ട് പെൺമക്കളുടെയും മരണം ആത്മഹത്യയാണോ, കാൽ വഴുതി നദിയിൽ വീണതാണോ അതോ കൊല്ലപ്പെട്ടതാണോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

രണ്ട് കുട്ടികളുമായി ഹുഡിക്കേരിയിലാണ് അശ്വിനി താമസിച്ചിരുന്നത്. നികിത ഗോണിക്കൊപ്പള്ളു കോളേജിൽ പഠിക്കുകയായിരുന്നു.

നവ്യ കമ്പ്യൂട്ടർ പരിശീലനം നേടുകയായിരുന്നു. ഞായറാഴ്ച (ഡിസംബർ 3) ഉച്ചയ്ക്കാണ് അമ്മയും രണ്ട് കുട്ടികളും വീട്ടിൽ നിന്ന് ഇറങ്ങിയത്.

വൈകുന്നേരത്തോടെയാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. അശ്വിനിയുടെ ഭർത്താവ് മാണ്ഡ്യയിലെ ഒരു ഹോട്ടലിൽ ജോലികാരണാണ്.

  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

ശ്രീമംഗല പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
[masterslider id="10"]

Related posts