പരസ്യ ഫീസ് നൽകിയില്ല; ഹെബ്ബാൽ മേൽപ്പാലത്തിന് ചുറ്റുമുള്ള പരസ്യ ബാനറുകൾ നീക്കം ചെയ്ത് ബിബിഎംപി

ബെംഗളൂരു: സ്വകാര്യ സ്ഥാപനം പരസ്യ ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് ഹെബ്ബാളിലും പരിസരത്തും സ്ഥാപിച്ചിരുന്ന എല്ലാ പരസ്യ ഹോർഡിംഗുകളും ബിബിഎംപി നീക്കം ചെയ്തു.

നഗരം ആസ്ഥാനമായുള്ള അവിനാശി ഔട്ട്‌ഡോർ അഡ്വർടൈസിംഗിന് 30 വർഷത്തേക്ക് പരസ്യം ചെയ്യാനുള്ള അവകാശം ലഭിച്ചിരുന്നു.

എന്നാൽ നഗരത്തിൽ പരസ്യ ബാനറുകൾ സ്ഥാപിക്കുന്നതിന് കർണാടക ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതിനാൽ, സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ബിബിഎംപിയിൽ നിന്ന് അനുമതി വാങ്ങിയാൽ മാത്രമേ ബാനറുകൾ, ഫ്ലെക്സുകൾ തുടങ്ങിയവ സ്ഥാപിക്കാൻ സാധിക്കുള്ളു.

കരാർ രഹസ്യമായതിനാൽ കഴിഞ്ഞ വർഷം ആം ആദ്മി പാർട്ടി (എഎപി) ലോകായുക്തയിൽ പരാതി നൽകിയെങ്കിലും അന്വേഷണം പുരോഗമിച്ചില്ല.

പരസ്യ ഹോർഡിംഗുകൾക്കായി 61,780 ചതുരശ്ര അടി വിസ്തീർണ്ണം അനുവദിച്ചു, ഇത് പ്രതിമാസം 2 കോടി രൂപ വരുമാനമുണ്ടാക്കാൻ പര്യാപ്തമാണ്.

പരസ്യങ്ങൾ ഡിസൈൻ ചെയ്യുന്നതിന് മറ്റുമായി ബിബിഎംപിയുമായി കമ്പനി കരാർ ഏറ്റെടുത്തെങ്കിലും, ബാനർ സ്ഥാപിക്കാനുള്ള ഫീസ് കമ്പനി ബിബിഎംപിയിൽ അടച്ചിരുന്നില്ല.

ഇത് സംബന്ധിച്ച് നിരവധി തവണ നോട്ടീസ് നൽകിയിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ല.

എന്നാൽ പരസ്യ പണം നൽകാത്തത് കൊണ്ടുതന്നെ ബാനറുകളും ഹോർഡിങ്ങുകളും നീക്കം ചെയ്യാൻ ബിബിഎംപി തീരുമാനിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us