ബെംഗളൂരുവിൽ ലിവിങ് ടുഗദർ ദമ്പതികളായ മലയാളി യുവാവിന്റെയും നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെയും ആത്മഹത്യ; സംഭവത്തിൽ കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ദൊഡ്ഡഗുബി മേഖലയിലെ വാടക ഫ്‌ളാറ്റിൽ ഞായറാഴ്ച രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയും കാമുകനും പരസ്പരം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കോതനൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ 20 കാരിയായ സൗമിനി ദാസ്, കേരളത്തിൽ നിന്നുള്ള 29 കാരനായ അഭിൽ എബ്രഹാം എന്നിവരാണ് മരിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു സൗമിനി. അഭിൽ നഗരത്തിൽ നഴ്‌സിംഗ് സർവീസ് ഏജൻസി നടത്തിയിരുന്നു.

ഏതാനും മാസങ്ങൾക്കുമുമ്പ് സൗമിനിയും അഭിലുമായി ബന്ധപ്പെടുകയും പ്രണയത്തിലാകുകയും അതിനുശേഷം അവർ പതിവായി അവളുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

പശ്ചിമ ബംഗാളിലെ ഒരാളെ സൗമിനി നേരത്തെ വിവാഹം കഴിച്ചിരുന്നു. എന്നാൽ സൗമിനി അടുത്തിടെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും തന്റെ ബന്ധത്തെക്കുറിച്ചും വിവാഹം തുടരാൻ സാധിക്കില്ലെന്നും ഭർത്താവിനെ അറിയിക്കുകയും ചെയ്തു. ഇത് ഭർത്താവിനെ പ്രകോപിപ്പിച്ച് വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ആത്മഹത്യയിലേക്ക് നയിക്കാൻ അവരെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല, എന്നാൽ സൗമിനിയുടെ ഭർത്താവിന്റെ എതിർപ്പ് കാരണം അവർ ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇരുവരുടെയും നിലവിളി കേട്ട് ഇവരുടെ ഫ്‌ളാറ്റിലേക്ക് ഓടിക്കയറിയതായി അയൽവാസികൾ വാതിൽ തകർത്ത് അകത്ത് കടന്ന അവർ തീ അണയ്ക്കുന്നതിന് മുമ്പ് സൗമിനി മരിച്ചതായി അയൽവാസികൾ പറഞ്ഞു, അഭിലിനെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

കോതനൂർ പോലീസ് അസ്വാഭാവിക മരണത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം കണ്ടെത്താൻ മൊബൈൽ ഫോണുകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us