കർണാടകയിലെ സ്വകാര്യ സ്കൂളിലുള്ള 14 പെൺകുട്ടികൾ സ്വയം കൈ മുറിച്ചു : കാരണം പിടികിട്ടത്തെ അധികൃതർ

collage

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ സ്കൂളിൽ 14 പെൺകുട്ടികൾ സ്വയം കൈ മുറിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ സ്കൂൾ അധികൃതർ.

കാർവാർ ജില്ലയിലെ ദണ്ഡേലിയിലുള്ള സ്വകാര്യ സ്കൂളിലാണ് ഒൻപത്, പത്ത് ക്ലാസ്സുകളിലെ 14 പെൺകുട്ടികൾ കൂട്ടത്തോടെ ഇടത് കൈ മുറിച്ച് പരുക്കേൽപ്പിച്ചത്.

സംഭവത്തിന് പിന്നിലെ ദുരൂഹതയിൽ വലഞ്ഞ അധ്യാപകരും മാതാപിതാക്കളും സംഭവം എന്താണെന്ന് പിടികിട്ടാതെ ആശയക്കുഴപ്പത്തിലായത്തോടെ കേസ് മനോരോഗ വിദഗ്ധർക്ക് കൈമാറി.

  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുറിവുകളുമായി കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾ സ്കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് സ്കൂൾ അധികൃതർ പറഞ്ഞു തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾ സ്വയം പരിക്കേൽപ്പിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുതാത്തതിനെ തുടർന്ന് ആശയക്കുഴപ്പത്തിലായ പോലീസ് ഉദ്യോഗസ്ഥർ വിഷയം മനോരോഗ വിദഗ്ധർക്ക് കൈമാറുകയായിരുന്നു.

കേസ് ചർച്ച ചെയ്യാനായി പോലീസ് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി യോഗം ചേർന്നതായി കാർവാർ പോലീസ് സൂപ്രണ്ട് അറിയിച്ചുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
[masterslider id="10"]

Related posts