ലോക്കൽ ട്രെയിനിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ച് ഒരു സ്ത്രീ ഉൾപ്പെടെയുള്ള 7 അംഗ സംഘം; വീഡിയോ കാണാം

മുംബൈയിലെ ലോക്കൽ ട്രെയിനിൽ മയക്കുമരുന്ന് ഉപയോഗിച്ച് ആറ് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം.

സംഭവത്തിന്റെ ദൃശ്യങ്ങളിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

ഗ്രൂപ്പിന്റെ കൈവശം ഒന്നിലധികം തരം മയക്കുമരുന്നുകളുണ്ടെന്ന് വീഡിയോ ഷെയർ ചെയ്ത ഉപയോക്താവ് അവകാശപ്പെടുന്നത്.

ശേഷം രാത്രി ഏറെ വൈകിയാണ് സംഘം നാലസോപാര സ്റ്റേഷനിൽ ഇറങ്ങിയത്.

സെപ്റ്റംബർ ഒന്നിന് എക്‌സിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്.

ട്വീറ്റ് ഇങ്ങനെയായിരുന്നു, “@മുംബൈ_പോലീസ്_ ലോക്കൽ ട്രെയിനിൽ മയക്കുമരുന്ന് കഴിക്കുന്ന സുഹൃത്തുക്കളുടെ പോക്കറ്റിൽ ധാരാളം മയക്കുമരുന്ന് ഉണ്ട്, അവരുടെ കൂട്ടത്തിൽ 6 ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്. അവരെല്ലാം നലസോപാര സ്റ്റേഷനിൽ ഇറങ്ങുമെന്നും ട്വീറ്റിൽ കൊടുത്തിട്ടുണ്ട്.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

എക്‌സിൽ പങ്കുവെക്കപ്പെട്ട വിഡിയോയിൽ  നിരവധി ഉപയോക്താക്കൾ ആണ് കമന്റ് ചെയ്തത്. സംഘത്തിന് ഉചിതമായ ശിക്ഷ നൽകണമെന്ന് നിരവധി ആളുകൾ ആവശ്യപ്പെട്ടു, മറ്റുള്ളവർ പൊതുഗതാഗത സംവിധാനത്തിലെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും മുംബൈ പോലീസിനെയും റെയിൽവേ അധികൃതരെയും ടാഗ് ചെയ്യുകയും ചെയ്തു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഉപയോക്താക്കളിലൊരാൾ അഭിപ്രായപ്പെട്ടു, “ഇത് പതിവാണ്. നിങ്ങൾ @grpmumbai ന് മുന്നിൽ ഏതെങ്കിലും മെയിലിൽ / എക്സ്പ്രസിൽ യാത്ര ചെയ്യുകയാണെങ്കിൽ ചിലർ ട്രെയിനിൽ സിഗരറ്റും ഗുത്ഖയും വിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ പറഞ്ഞു ഈ വിഡിയോ പകർത്തി ലോകത്തിന് മുന്നിൽ എത്തിച്ച നിങ്ങളുടെ ധൈര്യം പ്രശംസനീയമാണ്.”

ഒടുവിൽ റെയിൽവേ അധികൃതരും പരാതികളോട് പ്രതികരിച്ചു. പശ്ചിമ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജരെ ടാഗ് ചെയ്ത വിഡിയോയിൽ  മറുപടിയായി ആവശ്യമായ നടപടിക്കായി വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന്  മുംബൈ സെൻട്രൽ ഡിവിഷനും ട്വീറ്റ് ചെയ്തു, ”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts