ഡിഐജിയുടെ മൊബൈൽ ഫോൺ കവർന്ന് മോഷ്ടാക്കൾ

ഗുവാഹത്തി: വീട് കൊള്ളയും മൊബൈൽ മോഷണവും വർധിച്ചുവരുന്ന സംഭവങ്ങൾക്കിടെ, അസമിൽ ചില കള്ളന്മാർ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെട്ടു. ഗുവാഹത്തിയിൽ നടന്നുപോകുന്നതിനിടെയാണ് ഈ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ മോഷ്ടാക്കൾ മോഷ്ടിച്ചത്.

സംസ്ഥാന ക്രമസമാധാന വകുപ്പിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) വിവേക് ​​രാജ് സിംഗാണ് മൊബൈൽ നഷ്ടപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഇവിടെയുള്ള ഉലുബാരി റസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.

ഇതിനിടെ ചില കള്ളന്മാർ വന്ന് ഡിഐജി സിംഗിനെ തടഞ്ഞുനിർത്തി സംസാരിക്കുകയും. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുന്നേ ഡിഐജിയുടെ മൊബൈൽ ഫോൺ എടുത്ത് കള്ളന്മാർ ഓടി രക്ഷപ്പെട്ടു.

ഡിഐജി വിവേക് ​​രാജ് സിംഗിന്റെ മൊബൈൽ ഫോൺ കവർച്ച ചെയ്ത സംഭവത്തിൽ ഗുവാഹത്തി പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ പിടികൂടാനും ഫോൺ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറുവശത്ത്, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടന്ന സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കകം ഡിഐജി സിംഗിന്റെ മൊബൈൽ മോഷ്ടാക്കൾ മോഷ്ടിച്ചിരിക്കുന്നത്.

ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രത്യേകിച്ച് ക്രമസമാധാന വകുപ്പിന്റെ ഡിഐജിയെ മോഷ്ടാക്കൾ കബളിപ്പിച്ചത്. ഇതോടെ, ക്രമസമാധാനത്തെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ആണ് ഉയർന്നുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us