മൊബൈൽ ലോൺ ആപ്പ് വായ്പ സംഘത്തിന്റെ ഭീഷണി; ടോപ്പർ എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: വായ്പാ കമ്പനികൾ ഇപ്പോൾ ആപ്പുകൾ വഴിയും ഉപഭോക്താക്കളെ ആകർഷിക്കുന്നു. വായ്പ നൽകുമ്പോൾ അതുല്യമായ ഓഫറുകൾ നൽകുന്ന ഈ കമ്പനികൾ പിന്നീട് ഉപഭോക്താക്കളോട് മുഖം തിരിക്കുകയാണ് പതിവ്. കടം വാങ്ങിയവർ വഴക്കിട്ട് തളർന്ന് കുഴപ്പത്തിലായി ആത്മഹത്യാ ചെയ്ത സംഭവങ്ങൾ ഇപ്പോഴുമുണ്ട്.

ഇപ്പോഴിതാ നഗരത്തിൽ അത്തരത്തിലൊരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ബെസറ്റു കോളേജിൽ ടോപ്പറായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ചൈനീസ് മൊബൈൽ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ നേരിട്ട പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവമാണ് ജാലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. തേജസ് എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ജാലഹള്ളിയിലെ എച്ച്എംടി ലേഔട്ടിൽ താമസിച്ചിരുന്ന തേജസ് യലഹങ്കയിലെ സ്വകാര്യ മെക്കാനിക്കൽ എൻജിനീയറിങ് കോളേജിൽ ആറാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു. ഒരു വർഷം മുമ്പ് കോളേജിൽ ടോപ്പറായിരുന്ന തേജസ് സുഹൃത്ത് മഹേഷിന് സ്വകാര്യ വായ്പാ ആപ്പ് കമ്പനികളിൽ നിന്ന് 40,000 രൂപ വായ്പ്പ എടുത്തിരുന്നു.

കടം വാങ്ങിയ തുകയുടെ ഇഎംഐ ഏതാനും മാസങ്ങളായി മഹേഷ് അടച്ചിരുന്നില്ല. പണം കൈപ്പറ്റിയ തേജസ് എന്ന വിദ്യാർത്ഥിയെ ലോൺ അടക്കാൻ ലോൺ ആപ്പ് കമ്പനി നിരന്തരം സമ്മർദ്ദം ചെലുത്തി. ഈ സമ്മർദത്തിൽ മനംനൊന്ത് വിദ്യാർഥിനി ഇന്നലെ വൈകിട്ട് മരണക്കുറിപ്പെഴുതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

തേജസിന്റെ പകലിൽ നിന്നും ആത്മഹത്യാ കുറിപ്പ് കാണ്ടെത്തിയട്ടുണ്ട്. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കൂ, ഞാൻ ചെയ്ത തെറ്റിന് വേറെ വഴിയില്ല. ഞാൻ എടുത്ത കടം തിരിച്ചടക്കാൻ കഴിയുന്നില്ല. അങ്ങനെ ഞാൻ മരിക്കാൻ തീരുമാനിക്കുകയാണ് താങ്ക്സ് ഗുഡ് ബൈ എന്നാണ് മരിക്കുന്നതിന് മുമ്പ് മരണക്കുറിപ്പിൽ തേജസ് എഴുതിയത്. സംഭവത്തിൽ ജാലഹള്ളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts