സിൽക്ക് ബോർഡ് മേൽപ്പാലത്തിന് മുകളിലൂടെ എലിവേറ്റഡ് റോഡ് എത്തും ആറ് മാസത്തിനുള്ളിൽ

ബെംഗളൂരു: ടെക് തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നായ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ അടുത്ത ആറ് മാസത്തിനുള്ളിൽ മെച്ചപ്പെടുമെന്ന് വാഗ്ദാനം ലഭിച്ചു. ട്രാഫിക് പ്രേശ്നങ്ങൾ മൂലമുള്ള കുപ്രസിദ്ധി കാരണം സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടിയ രാജ്യത്തെ ആദ്യത്തെ ട്രാഫിക് ഇന്റർസെക്‌ഷൻ കൂടിയാണ് ഇത്.

ജംക്‌ഷനിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ബൃഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിലവിലുള്ള മേൽപ്പാലത്തിനു മുകളിൽ എലിവേറ്റഡ് റാമ്പുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പുതിയ റാമ്പുകൾ, 3 കിലോമീറ്റർ വരെ കൂട്ടിച്ചേർക്കുന്നതാണ്, ജയനഗർ ഭാഗത്തെ ഔട്ടർ റിംഗ് റോഡുമായി (ORR) എച്ച്എസ്ആർ ലേഔട്ടിലേക്കും ഹൊസൂർ റോഡിലേക്കും നിലവിലുള്ള മേൽപ്പാലം മറികടന്ന് ബന്ധിപ്പിക്കും.

പ്രൊഫഷണലുകൾ, പ്രത്യേകിച്ച് ഇലക്‌ട്രോണിക്‌സ് സിറ്റി, മാറാത്തഹള്ളി-സർജാപൂർ റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ടെക്കികൾ, അവരുടെ ദൈനംദിന സംഭാഷണങ്ങളിൽ സിൽക്ക് ബോർഡ് ജംഗ്ഷനിലെ, തിരക്കേറിയ ട്രാഫിക്കിനെ കുറിച്ചുള്ള ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. ജങ്ഷനിലെ തിരക്ക് കുറയ്ക്കണമെന്നാണ് വാഹനയാത്രക്കാരുടെ പ്രധാന ആവശ്യം.

പ്രദേശത്തെ ഗതാഗത സാന്ദ്രത കണക്കിലെടുക്കുമ്പോൾ, മെട്രോ സ്റ്റേഷനും റാമ്പ് ജോലികളും ഒരേസമയം ചെയ്യാൻ കഴിയില്ലന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 146 കോടി രൂപയാണ് സിൽക്ക് ബോർഡിന്റെ തിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിച്ചെലവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us