നഗരത്തിലെ റോഡുകളിൽ നഷ്ടപ്പെടുന്നത് പ്രതിദിനം ശരാശരി 2 ജീവനുകൾ

ബെംഗളൂരു: നഗരം റോഡപകട മരണങ്ങളുടെ ദുരിതം പേറുമ്പോൾ, ദാരുണമായ സ്ഥിതിവിവരക്കണക്കുകൾ നഗരത്തിലെ തെരുവുകളിൽ ഒരു ഭയാനകമായ യാഥാർത്ഥ്യം വെളിപ്പെടുത്തുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ, അപകടങ്ങളിൽ പ്രതിദിനം രണ്ട് ജീവനുകൾ അപകടകരമാംവിധം നഷ്ടപ്പെടുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, ഇത് റോഡ് സുരക്ഷയുടെ അവസ്ഥയുടെ ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നത്.

ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അടുത്തിടെ പുറത്തുവിട്ട ഡാറ്റ ഈ ദാരുണമായ സംഭവങ്ങൾക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നു, അശ്രദ്ധമായ ഡ്രൈവിംഗ്, മോശം കാൽനട അടിസ്ഥാന സൗകര്യങ്ങൾ, ട്രാഫിക് നിയമങ്ങളുടെ ലംഘനം എന്നിവ മരണസംഖ്യ വർദ്ധിക്കുന്നതിലേക്ക് പ്രധാന ഘടകങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ബിടിപിയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആറ് മാസത്തിനിടെ ശരാശരി രണ്ട് പേർക്ക് ബെംഗളൂരു റോഡുകളിൽ ഓരോ ദിവസവും ജീവൻ നഷ്ടപ്പെടുന്നുണ്ട്.

രേഖപ്പെടുത്തിയ മരണങ്ങളിൽ, ഇരകളിൽ ഭൂരിഭാഗവും, ഏകദേശം 55 ശതമാനവും, 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. യുവാക്കൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പ്രവണത കാണിക്കുന്നതായും അമിതവേഗതയിൽ വാഹനമോടിക്കുന്ന നിരവധി സംഭവങ്ങളുണ്ടെന്നും ബിടിപി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. വ്യക്തമായി, 19-35 പ്രായപരിധിയിലുള്ളവരിൽ കൂടുതൽ മരണങ്ങൾ നടക്കുന്നുണ്ട്, കാരണം അവർ അമിതവേഗതയിലും ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കുകയും ചെയ്യുന്നുവെന്നും വീലിംഗ് പോലുള്ള അപകടകരമായ ഡ്രൈവിംഗ് രീതികാലുമാണ് അതിന് കാരണം എന്നും അവർ ചൂണ്ടിക്കാട്ടുന്നു . ഈ രീതിയിലുള്ള കേസുകളും രേഖപ്പെടുത്തുന്നതിന് കണക്കുകൾ ദിനംപ്രതി കൂടുന്നു , എന്നും സ്പെഷ്യൽ കമ്മീഷണർ (ട്രാഫിക്) ഡോ.എം.എ സലീം ഡി.എച്ച് മാധ്യമങ്ങളോട് പറഞ്ഞു

മരണങ്ങളിൽ 20 ശതമാനവും കാൽനടയാത്രക്കാരാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നത് ഇത് നഗരത്തിലെ മോശം കാൽനട അടിസ്ഥാന സൗകര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് മുതിർന്ന ബിടിപി ഉദ്യോഗസ്ഥർ പറഞ്ഞു. ചില പ്രദേശങ്ങളിൽ സ്കൈവാക്കുകളും കാൽനട അണ്ടർപാസുകളും ഇല്ലെങ്കിലും ആളുകൾ അത്തരം സൗകര്യങ്ങൾ ഉപയോഗിക്കാത്ത സ്ഥലങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ഒരു മുതിർന്ന ബിടിപി ഉദ്യോഗസ്ഥൻ പറഞ്ഞു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി), നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), മറ്റ് നിരവധി പങ്കാളികൾ എന്നിവരുമായി ഡിപ്പാർട്ട്മെന്റ് അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സലീം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us