2 താഴികക്കുടങ്ങൾ നീക്കം ചെയ്തു; കെട്ടടങ്ങി മൈസൂരു ബസ് ഷെൽട്ടർ വിവാദം

ബെംഗളൂരു: മൈസൂരു ബസ് സ്റ്റോപ്പിന് മുകളിൽ താഴികക്കുടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനെച്ചൊല്ലി രണ്ട് ബി ജെ പി നേതാക്കൾ തമ്മിലുള്ള രണ്ടാഴ്ച നീണ്ട തർക്കത്തിന് വിരാമമായി. നഞ്ചൻഗുഡ് റോഡിലെ ജെഎസ്എസ് കോളേജ് ബസ് ഷെൽട്ടർ ഇസ്ലാമിക വാസ്തുവിദ്യയോട് സാമ്യമുള്ളതിനാൽ ഇത് പൊളിക്കണമെന്ന് മൈസൂരു എംപി പ്രതാപ് സിംഹ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

നവംബർ 13 ന് മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് താഴികക്കുടങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ബസ് ഷെൽട്ടർ നശിപ്പിക്കുമെന്ന് സിംഹ ഭീഷണിപ്പെടുത്തിയത്.

എന്നിരുന്നാലും, മൈസൂരു കൊട്ടാരത്തിന്റെ നിർമ്മാണത്തിനും മാർഗ്ഗനിർദ്ദേശം നൽകുന്ന ഇൻഡോ-സാർസെനിക് വാസ്തുവിദ്യയിൽ നിന്നാണ് ഡിസൈൻ ഉരുത്തിരിഞ്ഞതെന്ന് രാമദാസ് വാദിച്ചു. നിലവിലിപ്പോൾ രണ്ട് ചെറിയ താഴികക്കുടങ്ങൾ നീക്കം ചെയ്തു, ഉയരമുള്ള മധ്യ താഴികക്കുടം കേടുകൂടാതെ അവിടെ തന്നെ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്
[masterslider id="10"]

Related posts

Click Here to Follow Us