യുവതിയെ തല്ലുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കർണാടക മന്ത്രി മാപ്പ് പറഞ്ഞു

ബെംഗളൂരു: കർണാടക മന്ത്രി വി സോമണ്ണയുടെ അടുത്ത് പരാതിയുമായി എത്തിയ യുവതിയെ തല്ലിയ സംഭവത്തിൽ മന്ത്രി വി സോമണ്ണ മാപ്പ് പറഞ്ഞു. ഈ ജില്ലയിലെ ഹംഗ്‌ല ഗ്രാമത്തിൽ ഭവന-അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി സ്വത്ത് രേഖ വിതരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം, മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്

ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് പരസ്യമായി സ്ത്രീയുടെ കരണത്തടിച്ചത്. ഗുണ്ടലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തിൽ ഭൂരേഖകൾ വിതരണം ചെയ്യുന്ന പൊതു പരിപാടിയിൽ വച്ച് കെമ്പമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്. ഭൂരേഖകൾ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് സോമണ്ണയെ പ്രകോപിപ്പിച്ചത്.

തിരഞ്ഞെടുത്ത നടപടിക്രമങ്ങൾ തെറ്റായിരുന്നുവെന്ന് സ്ത്രീ മന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചു . ഇതിൽ രോഷം പൂണ്ട മന്ത്രി ഉടൻ കെമ്പമ്മയെ കരണത്തടിക്കുന്നതാണ് ഉണ്ടായത്. ഇതിനു ശേഷം കെമ്പമ്മയെ സ്ഥലത്തുണ്ടായിരുന്ന പോലീസ് കൈയിൽ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.

ഇതൊരു സംഭവമല്ല. കഴിഞ്ഞ 40 വർഷമായി ഞാൻ രാഷ്ട്രീയത്തിലാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിയാണിത്. ഞാൻ മോശമായി പെരുമാറിയില്ലെങ്കിലും ആർക്കെങ്കിലും വേദന തോന്നിയാൽ ഞാൻ മാപ്പ് പറയുകയും എന്റെ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചാമരാജനഗറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us