ഈദ്ഗാ മൈതാനിയിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

ബെംഗളൂരു: തിങ്കളാഴ്ച ചാമരാജ്പേട്ടയിലെ ഈദ്ഗാ മൈതാനിയിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈദ്ഗാ മൈതാനത്തും മനേക്ഷാ പരേഡ് ഗ്രൗണ്ടിലും പരിസരത്തും സിറ്റി പോലീസ് മതിയായ നടപടികൾ സ്വീകരിച്ചിരുന്നു.

സിറ്റി പോലീസ് മേധാവി സിഎച്ച് പ്രതാപ് റെഡ്ഡി ഈദ്ഗാ മൈതാനത്തും പരിസര പ്രദേശങ്ങളിലും സമാധാനം നിലനിർത്താൻ 240 റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (ആർഎഎഫ്), സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് (സ്വാറ്റ്) ടീമുകളും ഉൾപ്പെടെ 800 ഓളം പോലീസുകാരെ വിന്യസിച്ചിരുന്നു.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

അഡീഷണൽ പോലീസ് കമ്മീഷണർ (വെസ്റ്റ്) സന്ദീപ് പാട്ടീൽ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ലക്ഷ്മൺ ബി നിംബർഗി എന്നിവർ രണ്ട് ദിവസം ഈദ്ഗാ മൈതാനത്ത് ക്യാമ്പ് ചെയ്ത് പോലീസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഇരുവരും മത-സാമൂഹിക സംഘടനാ നേതാക്കളുമായി തുടർച്ചയായി കൂടിക്കാഴ്ചകൾ നടത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്തിരുന്നു.

പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിട്ടതായി സംശയിക്കുന്നവർക്കെതിരെ പ്രിവന്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുജനങ്ങളുടെ സഹകരണവും പ്രതിരോധ നടപടികളും വിപുലമായ ബന്ദോബസ്ത് നടപടികളും സ്വീകരിച്ചതിനാൽ പതാക ഉയർത്തൽ സമാധാനപരമായി നടന്നുവെന്ന് പാട്ടീൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts