വിജയത്തുടർച്ചകളോടെ ബാഗ്ലൂർ ബഹുദൂരം മുന്നിൽ

ചെന്നൈയിന് സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ് സിയോട് പരാജയം. ഐ എസ് എല്ലിൽ ടോപ്പ് ഓഫ് ദി ടേബിൾ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. കളി സമനില ആക്കാൻ കിട്ടിയ സുവർണ്ണാവസരം ജെജെ നഷ്ടപ്പെടുത്തിയതാണ് ചെന്നൈയിന് വിനയായത്.

കളിയുടെ തുടക്കത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ബെംഗളൂരു എഫ് സി മുന്നിൽ എത്തുക ആയിരുന്നു. സുനിൽ ഛേത്രിയുടെ അസൊസ്റ്റിൽ നിന്ന് ഹാവോകിപ്പാണ് ബെംഗളൂരുവിന് മറീന അരീനയിൽ ലീഡ് നേടി കൊടുത്തത്. 33ആം മിനുട്ടിൽ ഫെർണാണ്ടസിലൂടെ ചെന്നൈയിൻ സമനില ഗോൾ കണ്ടെത്തി എങ്കിലും ആധിപത്യം ബെംഗളൂരു എഫ് സിക്ക് തന്നെ ആയിരുന്നു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

രണ്ടാം പകുതിയിൽ സുനിൽ ഛേത്രിയുടെ മികവിൽ തന്നെയാണ് ബെംഗളൂരു ലീഡ് തിരികെയെടുത്തത്. ചേത്രിയുടെ ഗോൾ ശ്രമം ഗോൾവരയ്ക്ക് തൊട്ടരികിൽ നിന്ന് ഗോളാക്കി മാറ്റി മിക്കു ബെംഗളൂരുവിന്റെ രണ്ടാം ഗോൾ നേടി. മിക്കുവിന്റെ സീസണിലെ 11ആം ഗോളായിരുന്നു ഇത്. കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെ സെറീനോയ്ക്ക് ചുവപ്പ് കാർഡ് കണ്ടത് ചെന്നൈയെ തളർത്തി.

എങ്കിലും 76ആം മിനുട്ടിൽ സമനില നേടാൻ ചെന്നൈക്ക് പെനാൾട്ടിയിലൂടെ സുവർണ്ണാവസരം ലഭിച്ചു. പക്ഷെ‌ ജെജെ എടുത്ത കിക്കിന് ഗ്രുർപ്രീതിനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. കളിയുടെ അവസാന നിമിഷത്തിൽ ഉദാന്തയുടെ പാസിൽ നിന്ന് ഛേത്രി മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ജയത്തോടെ ബെംഗളൂരു എഫ് സിക്ക് 30 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള ചെന്നൈയേക്കാൾ 7 പോയന്റിന്റെ ലീഡാണ് ബെംഗളൂരുവിന് ഇപ്പോൾ ഉള്ളത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

നാളത്തെ മത്സരത്തിൽ പൂനെ സിറ്റി എഫ്സി നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts