രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ തപാൽ വകുപ്പ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിറ്റത് ഒരുകോടിയിലധികം പതാകകൾ. ഒന്നര ലക്ഷം പോസ്റ്റ് ഓഫീസ് ശൃംഖലകളുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരൻമാരെയും ‘ഹർ ഖർ തിരങ്ക’ പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളിൽ പോസ്റ്റോഫീസുകൾ വഴി നേരിട്ടും ഓൺലൈനായും ഒരുകോടിയിലധികം ദേശീയ പതാകകളുടെ വിൽപന നടത്തിയെന്നും തപാൽ വകുപ്പ് അറിയിച്ചു.
ഇപോസ്റ്റ് ഓഫീസ് പോർട്ടൽ വഴി ദേശീയ പതാകയുടെ വിൽപ്പന ഓഗസ്റ്റ് 1 മുതൽ ആരംഭിച്ചിരുന്നു. തപാൽ വകുപ്പ് നേരിട്ടും ഓൺലൈനായും പതാക വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരുപതാകയുടെ വില 25 രൂപയാണ്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ആണ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് വീടുകളിൽ ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
Related posts
-
അവിഹിതം സംശയിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട്... -
സംസ്കാര ചടങ്ങുകൾക്ക് പണമില്ല; പങ്കാളിയുടെ മൃതദേഹം ചാക്കിൽ സൂക്ഷിച്ച് 53 കാരൻ
ഇന്ദോർ: മരണാനന്തര ചടങ്ങുകള്‍ നിർവഹിക്കാൻ പണമില്ലാത്തതിനാല്‍ ജീവിത പങ്കാളിയുടെ മൃതദേഹം 55കാരൻ... -
അത്താഴം വിളമ്പിയില്ല; അമ്മയെ യുവാവ് കെട്ടിത്തൂക്കി
ഭോപ്പാല്‍: അത്താഴം വിളാമ്പത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം...