ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 12 ആയി. കണ്ണൂർ നെടുംപുറംചാലിൽ ഉരുൾപൊട്ടലിൽ കാണാതായ ചന്ദ്രന്‍റെ (55) മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വെള്ളറ കോളനിയിലെ രണ്ടര വയസുകാരി നുമ തസ്ലിൻ, വെള്ളറ കോളനിയിലെ രാജേഷ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

വെള്ളറയിൽ മണ്ണാളി ചന്ദ്രനെ ഇന്നലെ ഉരുൾപൊട്ടലിൽ കാണാതായിരുന്നു. അദ്ദേഹത്തിന്‍റെ വീട് പൂർണ്ണമായും തകർന്നു. ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.

നെടുംപുറംചാലിലെ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സായ ചെങ്ങന്നൂർ സ്വദേശി നദീറയുടെ മകളാണ് രണ്ടര വയസുകാരി നുമ തസ്ലിൻ. വെള്ളത്തിന്‍റെ ഇരമ്പൽ കേട്ട് പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. നദീറയുടെ കൈയിലെ കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോകുകയായിരുന്നു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts