മതപരിവർത്തന വിരുദ്ധത ബില്ലിന് ശേഷം മറ്റൊരു പുതിയ നിയമം പാസ്സാക്കാൻ കർണാടകം ഒരുങ്ങുന്നു.

ബെംഗളൂരു: ശീതകാല നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ലൗ ജിഹാദിനെതിരെ സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവരുമെന്ന് കർണാടക കന്നഡ സാംസ്‌കാരിക മന്ത്രി വി സുനിൽകുമാർ പറഞ്ഞു.

കൂടാതെ ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ സർക്കാർ കൊണ്ടുവരുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നു കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കന്നുകാലി കശാപ്പ് വിരുദ്ധ ബിൽ കൊണ്ടുവന്നതുപോലെ, മതപരിവർത്തന വിരുദ്ധ നിയമങ്ങളും ഞങ്ങൾ കൊണ്ടുവരും, മുന്നോട്ട് പോകുമ്പോൾ, ഞങ്ങൾ ലൗ ജിഹാദിനും പ്രത്യേക നിയമം കൊണ്ടുവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും ബിജെപി സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. “അവർ അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകട്ടെ, അവയും പരിഗണിക്കും,” എന്നാണ് കുമാർ പറഞ്ഞത്.

തിങ്കളാഴ്ച രാവിലെ നടന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ (ബിഎസി) സംസ്ഥാന സർക്കാർ ഒമ്പത് നിയമനിർമ്മാണങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും മതപരിവർത്തന വിരുദ്ധ ബില്ലിനെക്കുറിച്ച് പരാമർശിച്ചില്ല.

എന്തുകൊണ്ടാണ് ബില്ലിനെക്കുറിച്ച് സംസാരിക്കാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചതായും ബിജെപി നിയമം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾക്ക് അത് മനസ്സിലാക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്നും യോഗത്തിലെ വൃത്തങ്ങൾ അറിയിച്ചു
മറ്റ് ഒമ്പത് നിയമനിർമ്മാണങ്ങളും ഏറെക്കുറെ ഭരണപരമായ സ്വഭാവമുള്ളതാണെന്നും പ്രധാന നിയമനിർമ്മാണങ്ങൾ പ്രതിപക്ഷത്തിന് മുന്നിൽ അവതരിപ്പിക്കുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us