കോവിഡ് 19 വാക്‌സിനോ മരുന്നുകൾക്കോ ​​സംസ്ഥാനത്ത് ക്ഷാമമില്ല; കർണാടക ആരോഗ്യമന്ത്രി കെ സുധാകർ.

ബെംഗളൂരു: “കോവിഡ് 19 മരുന്നിനോ വാക്സിനുകൾക്കോ ​​കർണാടകയിൽ ക്ഷാമമില്ലെന്ന് ഞാൻ ആവർത്തിക്കുന്നു. ഭാഗ്യവശാൽ, റെമെഡിസിവിർ നിർമ്മിക്കുന്ന മൂന്ന് കമ്പനികളും കർണാടകയിലാണ്, അവർ മരുന്ന് കൃത്യമായി എത്തിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, ” എന്നും സുധാകർ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ സ്വന്തം സ്റ്റോക്കിന് മാത്രമല്ല സ്വകാര്യ ആശുപത്രികൾക്കും കൂടെയുള്ള മരുന്ന് കൂടി വാങ്ങുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ ലോക്ക്ഡൗൺ ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സാങ്കേതിക ഉപദേശക സമിതിയോടൊപ്പം ഒരു സർവ്വകക്ഷി യോഗംവിളിച്ചിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു.

ഏപ്രിൽ 18 ന് യോഗം ചേരും. സംസ്ഥാനത്തെ കൊറോണ വൈറസ് സാഹചര്യം തടയുന്നതിന് ആവശ്യമായ നടപടികൾ കമ്മിറ്റി നിർദ്ദേശിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us