കളഞ്ഞുകിട്ടിയ പണമടങ്ങിയ ​പഴ്‌സ് ഉടമയെ കണ്ടെത്തി കൈമാറി മലയാളി യുവാവ്

ബെംഗളൂരു: പീനിയ ദാസറഹള്ളിയിൽ ബേക്കറി നടത്തുന്ന ആലപ്പുഴ സ്വദേശി ഗോപകുമാറാണ് വഴിയിൽനിന്ന് കിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചത്. ​

പഴ്‌സിനുള്ളിലെ രേഖകളിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചതോടെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ രഘുറാമിന്റെ പഴ്‌സാണിതെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് ​പഴ്‌സ് തിരിച്ചേൽപ്പിച്ചു. സ്വർണം പണയംവെച്ച് കിട്ടിയ 4000-ത്തോളം രൂപയും എ.ടി.എം. കാർഡും മറ്റ് രേഖകളുമാണ് പഴ്‌സിലുണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us