കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടു ഡോക്ടർമാർകൂടി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടുഡോക്ടർമാർ കൂടി മരിച്ചു. ഹാസനിലെ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും മണ്ഡ്യ കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറുമാണ് മരിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രണ്ടുപേരും മരിച്ചത്.

രണ്ടുഡോക്ടർമാർക്കും മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

15 ദിവസംമുമ്പാണ് ഹാസനിൽ മരിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് ആന്തരികാവയവങ്ങളിൽ അണുബാധ ശ്രദ്ധയിൽപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ചൊവ്വാഴ്ച ഉച്ചയോടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.

കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറെ മൂന്നുദിവസംമുമ്പാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തേ ഇദ്ദേഹത്തിന് ശ്വസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. ആരോഗ്യപ്രവർത്തകർ രോഗംബാധിച്ച് മരിക്കുന്നത് അതി ഗുരുതരമായ സാഹചര്യമായാണ് ആരോഗ്യവകുപ്പ് കാണുന്നത്.

നേരത്തേ ചികിത്സകിട്ടാതെ ബെംഗളൂരുവിൽ ഡോക്ടറും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ശുചീകരണത്തൊഴിലാളികളും മരിച്ചത് ഏറെ വിവാദമായിരുന്നു.

നഴ്‌സുമാർക്കും ഡോക്ടർമാർക്കും രോഗം ബാധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

രോഗബാധിതരായ ആരോഗ്യപ്രവർത്തകർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ, മുഴുവൻ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts