കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടു ഡോക്ടർമാർകൂടി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടുഡോക്ടർമാർ കൂടി മരിച്ചു. ഹാസനിലെ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും മണ്ഡ്യ കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറുമാണ് മരിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രണ്ടുപേരും മരിച്ചത്.

രണ്ടുഡോക്ടർമാർക്കും മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

15 ദിവസംമുമ്പാണ് ഹാസനിൽ മരിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് ആന്തരികാവയവങ്ങളിൽ അണുബാധ ശ്രദ്ധയിൽപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ചൊവ്വാഴ്ച ഉച്ചയോടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.

കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറെ മൂന്നുദിവസംമുമ്പാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തേ ഇദ്ദേഹത്തിന് ശ്വസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. ആരോഗ്യപ്രവർത്തകർ രോഗംബാധിച്ച് മരിക്കുന്നത് അതി ഗുരുതരമായ സാഹചര്യമായാണ് ആരോഗ്യവകുപ്പ് കാണുന്നത്.

നേരത്തേ ചികിത്സകിട്ടാതെ ബെംഗളൂരുവിൽ ഡോക്ടറും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ശുചീകരണത്തൊഴിലാളികളും മരിച്ചത് ഏറെ വിവാദമായിരുന്നു.

നഴ്‌സുമാർക്കും ഡോക്ടർമാർക്കും രോഗം ബാധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

രോഗബാധിതരായ ആരോഗ്യപ്രവർത്തകർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ, മുഴുവൻ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts