കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്നു സ്ത്രീകൾ പിടിയിൽ

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുസ്ത്രീകൾ അറസ്റ്റിൽ. കുഴമ്പുരൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിഞ്ഞ് രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

കൊളംബോയിൽനിന്ന് ശ്രീലങ്കൻ എയർവേയ്‌സിലാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് യന്ത്രസഹായത്തോടെ ഇവരുടെ ദേഹപരിശോധന നടത്തി. സ്കാനിങ്ങിൽ സ്വർണം കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 496 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. മൂന്നുപേരും തമിഴ്‌നാട് സ്വദേശികളാണ്.

  ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: 13 പേര്‍ അറസ്റ്റില്‍

ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കവഴി സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിന്റെ സജീവ കേന്ദ്രങ്ങളിലൊന്നാണ് ബെംഗളൂരുവെന്ന് നേരത്തേ അധികൃതർ കണ്ടെത്തിയിരുന്നു. സ്വർണം കുഴമ്പുരൂപത്തിലാക്കി ശരീരത്തിൽ കെട്ടിവെച്ച് കടത്തുന്ന രീതി വർധിച്ചുവരികയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

രണ്ടുമാസം മുമ്പ് കുഴമ്പുരൂപത്തിലാക്കി വയറിൽ കെട്ടിവെച്ച് സ്വർണം കടത്താൻ ശ്രമിച്ച മറ്റൊരു തമിഴ്‌നാട് സ്വദേശി പിടിയിലായിരുന്നു. കുടവയറെന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഇയാൾ സ്വർണക്കുഴമ്പ് നിറച്ച പ്ലാസ്റ്റിക് കവറുകൾ ശരീരത്തിൽ കെട്ടിവെച്ചിരുന്നത്. മറ്റൊരു സംഭവത്തിൽ സ്വർണബിസ്കറ്റുകൾ ശരീരത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ആന്ധ്രാ സ്വദേശിയേയും പിടികൂടി. 200 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് തർക്കം തുടരുന്നു; വി.കെ. പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളിൽ പുതിയ നെയിംബോര്‍ഡ് സ്ഥാപിച്ച് ആർ. ശ്രീലേഖ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചു; അധിക്ഷേപത്തിൽ മനംനൊന്തെ് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us