തെലങ്കാന, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന തിരഞ്ഞെടുപ്പില്‍ കാണാത പോളിംഗ്. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടരമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.

രാജസ്ഥാനില്‍ 3 മണിവരെ 59.43% പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ആരംഭിച്ച സമയത്ത് നിരവധി ബൂത്തുകളില്‍ നിന്നും എ.വി.എം. തകരാറിലാണെന്ന പരാതി ഉയര്‍ന്നെങ്കിലും പിന്നീട് വോട്ടിംഗ് അനായാസമായി നടക്കുകയായിരുന്നു.

അതേസമയം, ബിക്കനേറിലെ 172-ാം നമ്പർ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ കേന്ദ്രമന്ത്രി അർജുൻറാം മേഘവാലിന് എ.വി.എം. തകരാറുമൂലം 2 മണിക്കൂറിലേറെ സമയം കാത്തുനില്‍ക്കേണ്ടി വന്നു.

രാജസ്ഥാനിലെ 199 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 8 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 2,274 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്.

അതേസമയം, തെലങ്കാനയില്‍ 3 മണിവരെ 56.17% പോളിംഗ് രേഖപ്പെടുത്തി. തെലങ്കാനയില്‍ ആകെ  32,815 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. നക്സല്‍ ബാധിത മേഘലകളില്‍ സുരക്ഷ ശക്തമാണ്. 1 ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുരക്ഷാ ജോലിയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്തായാലും ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാനുള്ള ജനങ്ങളുടെ ആവേശം ശുഭസൂചകം തന്നെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us