ഗര്‍ഭിണിയായ ആടിനെ 8 പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി; പിന്നീട് സംഭവിച്ചത്!!

ചണ്ഡീഗഢ്: ഹരിയാനയില്‍ എട്ടുപേര്‍ ചേര്‍ന്ന് ഗര്‍ഭിണിയായ ആടിനെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഹരിയാനയിലെ മേവാത്ത് ജില്ലയിലെ അസ്‌ലു എന്നയാളുടെ ആടാണ് കൊല്ലപ്പെട്ടത്.

ഇതു സംബന്ധിച്ച് ഇയാള്‍ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ആടിന്‍റെ സ്വകാര്യ ഭാഗത്തുണ്ടായ രക്തസ്രാവവും അണുബാധയുമാണ്‌ ആടിന്‍റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അന്ന് തന്നെ അസ്‌ലു പരാതി നല്‍കിയതായും പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നാഗിന പൊലീസ് സ്റ്റേഷന്‍ എസ്.ഐ രജ്ബീര്‍ സിങ് പറഞ്ഞു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

എന്നാല്‍, പ്രതികള്‍ എല്ലാവരും ഒളിവിലാണ്. സവകര്‍, ഹാറൂണ്‍, ജഫാര്‍ എന്നീ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈ 25നാണ് ആടിനെ കാണാതെയാകുന്നത്. തിരച്ചിലിനൊടുവില്‍ 26ാം തിയതിയാണ് കൊല്ലപ്പെട്ട നിലയിൽ ആടിനെ കണ്ടെത്തിയത്.

ആടിനെ വൈദ്യ പരിശോധനയക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. രാത്രി വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയ ആടിനെ കൂട്ടബലാത്സംഘത്തിനിരയാക്കി കൊല്ലുകയായിരുന്നുവെന്ന് പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) എമര്‍ജന്‍സി റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ മീറ്റ് അസ്ഹര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts