ന്യൂ ഡൽഹി : മൂന്ന് മാസത്തിന് മുകളിൽ ഗർഭിണികളായ സ്ത്രീകളെ ജോലി ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി വിലക്കുന്ന വിവാദ സർക്കുലർ പിൻവലിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനം. ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപ്പെട്ടതിന് പിന്നാലെയാണ് ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും എസ്ബിഐ തീരുമാനിച്ചത്. ഇത് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. രുമാനം തുല്യാവകാശത്തിന്റെ നിഷേധമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്.
Read More