രാജ്യം തിരഞ്ഞെടുപ്പ് ചൂടില്‍; യുപിയിൽ രാവിലെ 9 മണി വരെ 8.15 ശതമാനം പോളിങ് രേഖപ്പെടുത്തി

ഉത്തർ പ്രദേശ്: ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഞായറാഴ്ച രാവിലെ 9 മണി വരെ 8.15 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം, മൻപുരിയിൽ 11.03 , തുടർന്ന് കനൗജ് (10.16 ശതമാനം), ഇറ്റാഹ് (10.11 ശതമാനം) എന്നിങ്ങനെയാണ് രാവിലെ 9 വരെ ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ഫറൂഖാബാദിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയത് (5.89 ശതമാനം). കാൺപൂർ നഗറിൽ 5.79 ശതമാനം പോളിങ് രേഖപ്പെടുത്തി.

ഔറയ്യയിൽ 7.71 ശതമാനവും ഫിറോസാബാദിൽ 9.79 ശതമാനവും പോളിങ് രേഖപ്പെടുത്തിയപ്പോൾ ഝാൻസിയിൽ 7.65 ശതമാനവും. അതേസമയം, ഇറ്റാവയിൽ 6.82 ശതമാനവും ഹമീർപൂരിൽ 9.55 , ഹത്രാസ് 7.62, ജലോൻ 9.57 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 16 ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 627 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 25,794 പോളിംഗ് സ്ഥലങ്ങളിലും 15,557 പോളിംഗ് സ്റ്റേഷനുകളിലുമായി 2.16 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ അർഹത നേടിയിട്ടുണ്ട്. ഇന്ന് പോളിംഗ് ആരംഭിച്ച പ്രധാന മണ്ഡലങ്ങളിൽ മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് തന്റെ കന്നി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഹാലും ഉൾപ്പെടുന്നു. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us