ഭൂരിഭാഗം തടാകങ്ങളും കൈയേറി ;സർക്കാർ സ്ഥാപനങ്ങൾ കൈയ്യേറിയത് 159 തടാകങ്ങളെന്ന് ബിബിഎംപി രേഖ

ബെംഗളൂരു: ബിബിഎംപി പരിധിയിലുള്ള 204 തടാകങ്ങളിൽ 131 എണ്ണം കൈയേറിയതാണെന്നും 20 എണ്ണത്തിൽ മാത്രമാണ് പൂർണമായും കൈയേറ്റം ഒഴിവായതെന്നും നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും തടാകങ്ങൾ കൈയേറ്റം സംബന്ധിച്ച വിശദമായ രേഖ.

സെൻട്രൽ ജയിൽ, തഹസിൽദാർ ഓഫീസ്, റോഡുകൾ, ആശുപത്രികൾ, സർക്കാർ പാർപ്പിട ലേഔട്ടുകൾ, ചേരികൾ, ഫാക്ടറികൾ തുടങ്ങി കായലുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് സർക്കാരും സ്വകാര്യ കക്ഷികളും ഉത്തരവാദികളാണ്. വിവിധ സർക്കാർ സ്ഥാപനങ്ങൾ മാത്രം 159 തടാകങ്ങൾ കൈയേറിയെന്ന രേഖയാണ് ബിബിഎംപി പുറത്തുവിട്ടത്.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

941 ഏക്കർ വിവിധ സ്ഥാപനങ്ങൾ കൈയേറിയപ്പോൾ 38 ഏക്കർ മാത്രമാണ് ഇതുവരെ ഒഴിപ്പിച്ചത്. യെലഹങ്ക, ആർആർ നഗർ, മഹാദേവപുര, ദാസറഹള്ളി, ബൊമ്മനഹള്ളി സോണുകളിലെ അൾസൂർ തടാകത്തിലെയും മറ്റ് നിരവധി തടാകങ്ങളിലെയും കൈയേറ്റങ്ങൾ ബിബിഎംപി നീക്കം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts