സംസ്ഥാനത്തിന്റെ കൈത്താങ്ങ്; കാട്ടാന ബേലൂർ മഖ്നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ബംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക.

ഫ്രെബ്രുവരി 10 ന് പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷ് (45) കൊല്ലപ്പെട്ടത്.

അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിക്കുന്നതായി കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ എത്തി ആക്രമണം നടത്തിയത്.

സംഭവത്തില്‍ കേരള വനം വകുപ്പും കര്‍ണാടക വനം വകുപ്പും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.

ആനയുടെ സഞ്ചാരം കൃത്യസമയത്ത് വനം വകുപ്പിനെ അറിയിച്ചില്ലെന്നായിരുന്നു കേരളത്തിന്റെ ആരോപണം.

എന്നാല്‍ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാതിരുന്നതാണ് വിവരം കൈമാറാന്‍ താമസം നേരിട്ടതെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചിരുന്നു.

  ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us