വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പുലി ആക്രമിച്ചു: കുട്ടിയുടെ ജീവൻ രക്ഷിച്ചത് അച്ഛൻ

ബെംഗളൂരു: തുംകൂർ താലൂക്കിലെ ചിക്കബെല്ലവി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലിയുടെ ആക്രമണത്തിൽ നിന്ന് പിതാവ് മകളെ രക്ഷിച്ചു.

7 വയസുകാരിയായ പെൺകുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പെൺകുട്ടിയെ ആക്രമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പിതാവ് പുലിയെ രാകേഷ് തുരത്തി ഓടിക്കുകയായിരുന്നു.

വൈകിട്ട് വീടിന് മുന്നിൽ രാകേഷിന്റെയും ഹർഷിതയുടെയും മകൾ കളിക്കുകയായിരുന്നു.

  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം

ഈ സമയം പുള്ളിപ്പുലി പെട്ടെന്ന് മകളെ അക്രമിക്കുന്നതാണ് രാകേഷ് കണ്ടെത്.

അവിടെയുണ്ടായിരുന്ന രാകേഷ് ഉച്ചത്തിൽ നിലവിളിക്കുകയും വടി കൊണ്ട് കുത്തി പുള്ളിപുളിക്ക് എതിരായി പ്രതിരോധം തീർക്കുകയും ചെയ്തു.

തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് പുലി സ്ഥലം വിട്ടു. പുലിയുടെ ആക്രണത്തിൽ പെൺകുട്ടിയുടെ കാലുകൾക്ക് പരിക്കേറ്റു, ചികിത്സയ്ക്കായി സർക്കാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബെല്ലാവി പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ
[masterslider id="10"]

Related posts

Click Here to Follow Us