കനകപുര ബെംഗളൂരുവിന്റെ ഭാഗമാകുമെന്ന അഭിപ്രായത്തിൽ ശിവകുമാർ; നടപ്പിലാക്കില്ലന്ന് കുമാരസ്വാമി

ബെംഗളൂരു: കനക്പുര താലൂക്ക് ഭാവിയിൽ രാമനാഗരിയിൽ നിന്നടർന്ന് ബെംഗളൂരു ജില്ലായുടെ ഭാഗമാകുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

ഇതോടെ ജനതാദൾ (സെക്കുലർ) സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി.

കനക്പുര താലൂക്കിലെ (നിലവിൽ രാമനഗര ജില്ലയുടെ ഭാഗം) ഗ്രാമങ്ങൾ ബെംഗളൂരുവിൽ ലയിക്കുമെന്നതിനെ കുറിച്ച് ശിവകുമാർ നടത്തിയ പ്രസ്താവനയെ എതിർത്ത് കുമാരസ്വാമി ഉപമുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

രാമനഗര ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ജനതാദളിന് (സെക്കുലർ) ശക്തമായ അടിത്തറയുണ്ട്.

ശ്രീ കുമാരസ്വാമി ചന്നപട്ടണ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ, ശ്രീ ശിവകുമാർ പ്രതിനിധീകരിക്കുന്നത് കനകപുര നിയമസഭാ മണ്ഡലത്തെയാണ്. രണ്ടും രാമനഗര ജില്ലയിലാണ്.

കനക്പുര സ്വന്തം നിലയിൽ ഇന്നല്ലെങ്കിൽ നാളെ സ്വയം വളരുമെന്നും ഈ മണ്ണിനെ ബംഗ്ലുഉറവിലെ ജനങ്ങൾക്ക് വിൽക്കരുതെന്നുമാണ് കഴിഞ്ഞ ദിവസം ശിവകുമാർ ശിവഹള്ളിയിലെ ഒരു ക്ഷേത്രോത്സവ ചടങ്ങിൽ പ്രസംഗിച്ചത്.

നിങ്ങളുടെ പോക്കറ്റിൽ പണമിട്ട് താരാനോ വീടുകൾ വെച്ചുതരാണോ കഴിയില്ല പക്ഷെ ഈ മണ്ണിന്റെ വില പത്തിരട്ടിയാക്കാൻ കഴിയുമെന്നും ശിവകുമാർ പറഞ്ഞു.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ

ഇതിനെ തുടർന്നാണ് കനക്പുര രാമനാഗരിയിൽ തന്നെ തുടരുമെന്ന് കുമാരസ്വാമി പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ
[masterslider id="10"]

Related posts

Click Here to Follow Us