നഗരത്തിൽ നിന്നും എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്ര ചെയ്ത യുവാവിന് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി

ബെംഗളൂരു: അടുത്തിടെ നഗരത്തിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി.

ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകനായ പ്രവീൺ വിജയ്‌സിംഗിനാണ് തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയത്.

സാമ്പാർ കഴിച്ചതിന് ശേഷമാണ് പാറ്റയെ അദ്ദേഹം കണ്ടത്. എന്നാൽ പ്രവീൺ ലെഡ് ഫ്ലൈറ്റ് അറ്റൻഡന്റിനോട് തന്റെ പരാതി പറഞ്ഞപ്പോൾ, അത് വെറും കറിവേപ്പില ആണെന്നും തുടർന്നും അത് കഴിക്കാൻ പ്രവീണിനോട് ആവശ്യപ്പെട്ടു,

സംഭവം വിഷയമായതോടെ മോശം അനുഭവം നികത്താൻ യാത്രക്കാർക്ക് മുഴുവൻ ടിക്കറ്റ് നിരക്കും തിരികെ നൽകാമെന്ന് എയർ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാൽ അദ്ദേഹം ഓഫർ സ്വീകരിക്കാൻ വിസമ്മതിച്ചു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

നഗരത്തിലെ സഹകർ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഐടി ആൻഡ് ടെലികോം സ്ഥാപനത്തിന്റെ സഹസ്ഥാപകനായ വിജയ്‌സിംഗ് ഓഗസ്റ്റ് 22-ന് ഫ്‌ളൈറ്റ് നമ്പർ AI 513 വിമാനത്തിലാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.05ന് പുറപ്പെട്ടത്. , “

പിന്നീട്, പരാതി രേഖപ്പെടുത്താൻ ഡൽഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ടി3 ടെർമിനലിൽ രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. “ആദ്യം, എനിക്ക് ചത്ത പാറ്റയെ വിളമ്പി, എന്നിട്ട് അത് ഒരു കറിവേപ്പിലയാണെന്ന് വിശ്വസിക്കാൻ ഞാൻ നിർബന്ധിതനായി. അത് സ്വീകാര്യമല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എയർ ഇന്ത്യയ്ക്ക് ഇത്തരം വീഴ്ചകളോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഉള്ളതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട കാറ്ററർമാർക്കും ഉത്തരവാദികൾക്കും എതിരെ ഞങ്ങൾ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ പറഞ്ഞു. സംഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുകയും അതിഥിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts