മുങ്ങിമരിച്ച മറ്റൊരു വിദ്യാർത്ഥിയുടെ മൃതദേഹം കൂടി രക്ഷാപ്രവർത്തകർ കണ്ടെത്തി

ബെംഗളൂരു: മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒരു വിദ്യാർത്ഥി ദേവനായകനഹള്ളി തടാക ചെക്ക് ഡാമിന് സമീപം മുങ്ങിമരിച്ചതിന് ഒരു ദിവസത്തിന് ശേഷം, സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ദേവനഹള്ളിക്ക് സമീപമുള്ള ഗ്രാമവാസിയായ 14 കാരനായ സന്തോഷിന്റെ മൃതദേഹമാണ് ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും പ്രാദേശിക നീന്തൽക്കാരും വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്.

സ്‌കൂളിലെ 15 ഓളം വിദ്യാർത്ഥികൾ ബുധനാഴ്ച രണ്ട് അധ്യാപകരും ഒരു വാച്ച്മാനുമൊപ്പം ചെക്ക് ഡാം സന്ദർശിച്ചതായി ഗ്രാമവാസികൾ പറഞ്ഞു. വിദ്യാർഥികൾ മുന്നിൽനിന്നാണ് വെള്ളത്തിലേക്ക് ചാടിയത്. കുട്ടികൾ മുങ്ങിമരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ ആറുപേരെ രക്ഷിച്ചെങ്കിലും സന്തോഷ് ശ്രദ്ധയില്പെട്ടില്ല.

  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

വിദ്യാനഗറിന് സമീപം സുബാഷ് നഗറിലെ താമസക്കാരനായ പതിനഞ്ചുകാരനായ ജുനൈദ് പാഷയാണ് ബുധനാഴ്ച മുങ്ങിമരിച്ചത്. സന്തോഷ് സംഘത്തിൽ ഉണ്ടായിരുന്നതായി തങ്ങൾക്കറിയില്ലെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം. ഒരു ആൺകുട്ടി കൂടി ഗുരുതരാവസ്ഥയിൽ തുടരുമ്പോൾ നാല് പേർ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

സന്തോഷ് ബുധനാഴ്ച വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്‌കൂൾ ജീവനക്കാർ ബന്ധപ്പെട്ടതായി സന്തോഷിന്റെ ബന്ധുക്കൾ പറഞ്ഞു. ഇല്ലെന്നു പറഞ്ഞതോടെയാണ് ചെക്ക് ഡാം സന്ദർശിച്ച വിദ്യാർഥികളെ വിവരം അറിയിച്ചത്. സന്തോഷിന്റെ വീട്ടുകാർ ബുധനാഴ്ച രാത്രി വരെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

വീണ്ടും ചെക്ക് ഡാമിന് സമീപം പോയി പരിശോധിച്ചപ്പോൾ സന്തോഷിന്റെ ചെരിപ്പുകൾ കണ്ടെത്തി. തുടർന് നടത്തിയ തിരച്ചിലിലാണ് പിന്നീട് സന്തോഷിന്റെ മൃതദേഹം വെള്ളത്തിൽ നിന്നും കണ്ടെത്തിയത്.

സന്തോഷും ജുനൈദും എട്ടാം ക്ലാസ് വിദ്യാർത്ഥികളാണെന്ന് ചന്നരായപട്ടണ പോലീസ് പറഞ്ഞു. “പ്രധാനാധ്യാപകൻ ശിവമൂർത്തി, അധ്യാപകരായ രശ്മി, വീണ, വാച്ച്മാൻ പ്രസന്നകുമാർ എന്നിവരുൾപ്പെടെ നാല് പേരെ ഐപിസി സെക്ഷൻ 304 എ (അശ്രദ്ധ മൂലം മരണത്തിന് കാരണമാകുന്നു) പ്രകാരം അറസ്റ്റ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us