തെരുവ് നായകൾ കടിച്ചുകീറി; മൂന്നും ഏഴും പ്രായത്തിലുള്ള രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: ബല്ലാരി ജില്ലയിലെ കുറുഗോഡു താലൂക്കിലെ ബദനഹട്ടി ഗ്രാമത്തിൽ നവംബർ 22 നും 25 നും ഇടയിൽ നായ്ക്കളുടെ കടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു. മരിച്ച സുരക്ഷിത എം (3), ശാന്തകുമാർ ടി (7) എന്നിവർ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോളാണ് നായ്ക്കൾ ആക്രമിച്ചത്.

പുറത്ത് കളിക്കാൻ പോകുന്ന കുട്ടികളെ തെരുവ് നായകൾ അക്രമിക്കുമോ എന്ന ഭയം രക്ഷിതാക്കളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഒരു സംഭവത്തിൽ, കുട്ടിയെ ആക്രമിച്ച നായയ്ക്ക് എലിപ്പനി ഉണ്ടായിരുന്നു. ബദനഹട്ടി ഗ്രാമത്തിൽ, മിക്കവാറും എല്ലാ വീട്ടിലും ഒരു വളർത്തു നായയുണ്ട്, ചിലപ്പോൾ അവയുടെ ഉടമകളാൽ ഉപേക്ഷിക്കപ്പെടുന്നതും പതിവാണ്. രണ്ടിടത്തും ഇത്തരം നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചത് എന്നും സംശയിക്കുന്നുണ്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന്

ബല്ലാരിയിലെ ജില്ലാ ആരോഗ്യ ഓഫീസർ ഡോ ജനാർദന എച്ച്എൽ പറഞ്ഞു, രണ്ട് ദിവസം മുമ്പ് ഡോ ജനാർദനയും സംഘവും ഗ്രാമം സന്ദർശിച്ചു.

പുറത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ എലിപ്പനി ബാധിച്ച നായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയോട് പ്രതികരിച്ചില്ല. ഏഴ് വയസ്സുകാരന്റെ കാര്യത്തിലാകട്ടെ നായയുടെ ആക്രമണം ഏട്ടാ ഉടനെ കുട്ടിയെ മാതാപിതാക്കൾ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു എന്നാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നും പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടിയെ ആക്രമിച്ച നായയെ പിന്നീട് ഒരു കൂട്ടം ഗ്രാമവാസികൾ കൊന്നു. രണ്ട് കുട്ടികളുടെ മരണത്തിൽ ഒരു ഗ്രാമം മുഴുവൻ ദുഃഖത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us