ബെംഗളൂരു: രാമനവമി ഉത്സവത്തോടനുബന്ധിച്ച് 2025 ഏപ്രിൽ 6 മുതൽ ബെംഗളൂരുവിൽ കോഴിയിറച്ചിയും ആട്ടിറച്ചിയും ഉൾപ്പെടെ എല്ലാത്തരം മാംസങ്ങളുടെയും വിൽപ്പന ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നിരോധിച്ചു.
കോർപ്പറേഷന്റെ മൃഗസംരക്ഷണ വകുപ്പ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഉത്തരവ് പ്രകാരം, ഏപ്രിൽ 6 ന് നഗരത്തിലുടനീളം കശാപ്പുശാലകൾ, മൃഗങ്ങളെ കൊല്ലൽ, മാംസ വിൽപ്പന എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഉണ്ടായിരിക്കും.
“ശ്രീരാമ നവമി ദിവസം മാംസ വിൽപ്പന, മൃഗങ്ങളെ കൊല്ലൽ, കശാപ്പ്ശാലകൾ എന്നിവയ്ക്ക് പൂർണ്ണ നിരോധനം പ്രാബല്യത്തിൽ വരും,” ബിബിഎംപി മൃഗസംരക്ഷണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ പറഞ്ഞു.
രാമനവമിയുടെ മതപരമായ പ്രാധാന്യത്തെ ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.