സംസ്കാരം ഇന്ന് ഇനിയവൻ ഒപ്പമില്ല; അവസാനമായി ജെൻസനെ കണ്ട് ശ്രുതി

കൽപ്പറ്റ: ഒരുരാത്രി പുലരുമ്പോഴേക്കും പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടുപോയെ ശ്രുതിയെ ചേർത്ത് നിർത്താൻ ജെൻസനുണ്ടായിരുന്നു. ആ കരുതലും ചേർത്ത് നിർത്തലും കേരളക്കരയാകെ കണ്ടതുമാണ്. പക്ഷേ ആ കരുതലിന് അധികം ആയുസ്സുണ്ടായില്ല. കഴിഞ്ഞദിവസം വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനും ശ്രുതിയ്ക്കും പരിക്കേറ്റത്. ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രുതി പ്രതിശ്രുത വരൻ ജെൻസന്‍റെ മൃതദേഹം കാണാനായി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു. നേരത്തെ തന്നെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ ശസ്ത്രക്രിയ കഴിയാൻ കാത്തിരിക്കാതെ ജെൻസൺ യാത്രയാവുകയായിരുന്നു. ഇതോടെയാണ്…

Read More

70 കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭിക്കും

ഡൽഹി: 1.02 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ചികിത്സാ സഹായം ലഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്. മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പരിരക്ഷയ്ക്കു വരുമാനപരിധിയോ മറ്റോ…

Read More

നഗരത്തിൽ എയ്‌റോസ്പെയ്സ് റോക്കറ്റ് എൻജിൻ ജ്വലനപരീക്ഷണം വിജയകരമായി പൂർത്തിയാക്കി

ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്പെയ്‌സ് ഫീൽഡ്‌സ് അവരുടെ എയ്‌റോസ്പെയ്‌സ് റോക്കറ്റ് എൻജിന്റെ ജ്വലനപരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ചിത്രദുർഗ ചല്ലക്കെരെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) കാംപസിലെ പ്രൊപ്പൽഷൻ ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം. 168 മില്ലിമീറ്റർ നീളമുള്ള എയ്‌റോസ്പെയ്‌സ് റോക്കറ്റിന്റെ ജ്വലനപരീക്ഷണമാണ് നടന്നത്. ടൈറ്റാനിയം ഗ്രേഡ് 5 പ്രധാനലോഹമായി ഉപയോഗിച്ചാണ് എൻജിൻ നിർമിച്ചിരിക്കുന്നത്. ചൂടുള്ള വാതകങ്ങളിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക ആവരണമുണ്ട്

Read More

ഓണയാത്രയ്ക്ക് അനുവദിച്ച എറണാകുളം സ്‌പെഷ്യൽ 19 വരെ നീട്ടി

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് അനുവദിച്ച എറണാകുളം-യെലഹങ്ക-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ (06101/06102) ഈമാസം 19 വരെ നീട്ടി. ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും. എറണാകുളത്ത്നിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. നേരത്തേ ഈ തീവണ്ടി ഏഴാംതീയതി വരെയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ, ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് സർവീസ് നീട്ടാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. ഒണത്തിന് നാട്ടിൽ പോകുന്നവർക്കും അവധി കഴിഞ്ഞ് ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കും ഉപകാരപ്രദമാണ് ഈ വണ്ടി. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന്…

Read More

നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു

ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടു. സേലത്ത് നിന്ന് ചെന്നൈക്ക് കുടുംബവുമായി മടങ്ങുമ്ബോള്‍, കല്ലക്കുറിച്ചിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നടൻ ജീവയ്ക്കും കുടുംബാംഗങ്ങള്‍ക്കും നേരിയ പരിക്കുകള്‍ മാത്രമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

Read More

മറിഞ്ഞ ഓട്ടോ ഉയർത്തി പിടിച്ച് മാതാവിനെ രക്ഷിച്ച് 12 കാരി 

ബെംഗളൂരു: പാത മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച്‌ വീണ മാതാവിനെ രക്ഷിച്ച ഏഴാം ക്ലാസ് വിദ്യാർഥിനി വൈഭവിക്ക് അനുമോദനം അറിയിച്ച്‌ മുഖ്യമന്ത്രിയും. മറിഞ്ഞ ഓട്ടോ ഉയർത്തിപ്പിടിച്ച്‌ മാതാവിനെ പുറത്തെടുത്ത് വൈഭവി ആശുപത്രിയില്‍ എത്തിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ അനുമോദിച്ച്‌ ട്വീറ്റ് ചെയ്തത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാമനഗരയില്‍ ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വൈഭവിയെ കൊണ്ടുപോവാൻ വരുകയായിരുന്നു മാതാവ് രേവതി. അപകടം കണ്ടയുടൻ തന്റെ പരമാവധി ശക്തി ഉപയോഗിച്ച്‌ ഓട്ടോറിക്ഷ ഉയർത്തിപ്പിടിച്ച്‌, ഞെരിയുകയായിരുന്ന മാതാവിനെ രക്ഷിച്ചു. കാഴ്ചക്കാരിലധികവും രംഗം വിഡിയോയില്‍…

Read More

കാറപകടത്തില്‍ കന്നഡ നടന് ഗുരുതര പരിക്ക് 

ബെംഗളൂരു: കന്നഡയിലെ പ്രശസ്ത നടൻ കിരണ്‍ രാജിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ബെംഗളൂരുവില്‍ കെങ്കേരി വ്യാഴാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരണ്‍ അറിയപ്പെടുന്നത്. അപകടസമയത്ത് കിരണ്‍ തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനൊപ്പം മെഴ്‌സിഡസ് ബെൻസില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് മാദ്ധ്യമ റിപ്പോർട്ടുകള്‍ പറയുന്നു. നടന്റെ കാർ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്. കിരണിന് ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം ഒപ്പമുണ്ടായിരുന്ന നിർമാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക്…

Read More

അധ്യാപകന്റെ ഫോണിൽ നിന്നും 5000ലധികം നഗ്ന വീഡിയോ പിടികൂടി 

ബെംഗളൂരു: അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 5000ലധികം നഗ്നവീഡിയോകള്‍ കണ്ടെത്തിയ സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യല്‍ സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതില്‍ കർണാടക ഹൈക്കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ മുനിയപ്പയ്ക്ക് എതിരെയാണ് പോക്സോ കേസില്‍ എഫ്‌ഐആർ ഫയല്‍ ചെയ്തത്. റസിഡൻഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ ടോയ്ലറ്റ് വൃത്തിയാക്കിയെന്ന ആരോപണത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ അന്വേഷണത്തില്‍ അധ്യാപകൻ മുനിയപ്പയുടെ നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് നഗ്നവീഡിയോയും ഫോട്ടോയും കണ്ടെത്തി. 2023 ഡിസംബർ…

Read More

ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് വാട്ട്സാപ്പ് ചെയ്ത 19 കാരനായ കാമുകൻ പിടിയിൽ:

കടുത്തുരുത്തി :പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയത്, വീട്ടുകാരുടെ നിര്‍ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു നല്‍കിയതടക്കം യുവാവു ചെയ്തു കൂട്ടിയത് ആരെയും അമ്പരപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് പ്രതിയെ കുടുക്കിയതു തന്ത്രപരമായ നീക്കത്തിലുടെ. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണു പൊലീസ്…

Read More

ലൈംഗികപീഡനക്കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെപേരിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെപേരിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഒരു കുറ്റപത്രംകൂടി സമർപ്പിച്ചു. ലൈംഗികപീഡനക്കേസിൽ പ്രജ്ജ്വലിന്റെ പേരിലുള്ളരണ്ടാമത്തെ കുറ്റപത്രമാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ പോലീസ് സമർപ്പിച്ചത്. പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഹൊളെനരസിപുരയിലുള്ള ഫാം ഹൗസിലെ മുൻജീവനക്കാരിയായ 48-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 1632 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീയെ രണ്ടുതവണ പ്രജ്ജ്വൽ ബലാത്സംഗംചെയ്തതായും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. ആദ്യം ഹൊളെനരസിപുരയിലെ ഫാം ഹൗസിൽവെച്ചും ഏതാനുംദിവസത്തിനുശേഷം പ്രജ്ജ്വലിന്റെ അച്ഛനും എം.എൽ.എ.യുമായ എച്ച്.ഡി. രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരു…

Read More
Click Here to Follow Us