മൃതദേഹം ബൈക്കിൽ കൊണ്ടുപോയ സംഭവം; കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നോട്ടീസ്

ബെംഗളൂരു : എന്തിനാണ് അച്ഛൻ്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്നതെന്ന് ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ലോകേഷിന് നോട്ടീസ് അയച്ചു.

ദൽവായ് ഹള്ളി ഗ്രാമത്തിലെ ഗുഡുഗുല്ല ഹൊന്നൂരപ്പ (80) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച രോഗബാധിതനായി.

ഉടൻ തന്നെ മക്കൾ 108 ആംബുലൻസിൽ ഹൊണോറപ്പയെ വൈഎൻ ഹോസ്‌കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും ഹൊന്നൂരപ്പയുടെ ജീവൻ പോയിരുന്നു.

പിന്നീട് 108 ആംബുലൻസ് ജീവനക്കാർ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകാൻ കഴിയില്ലെന്നു പറഞ്ഞതായും ആരോപണമുണ്ട്.

കൈയിൽ പണമില്ലാതെ വന്നതോടെയാണ് കുട്ടികൾ ബൈക്കിൽ അച്ഛൻ്റെ മൃതദേഹം എടുത്ത് വീട്ടിലേക്ക് പോയിത്. അത് സംസ്ഥാനമൊട്ടാകെ വാർത്തയായിരുന്നു. വൈഎൻ ഹൊസ്‌കോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us