കേരളത്തിലേക്ക് പശുക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറെ ആൾക്കൂട്ടം ആക്രമിച്ചു

ബംഗളൂരു: കശാപ്പിനായി കന്നുകാലികളെ കേരളത്തിലേക്ക് കടത്തുകയാണെന്ന് ആരോപിച്ച് ഒരു കൂട്ടം വലതുപക്ഷ പ്രവർത്തകർ ട്രക്ക് ഡ്രൈവറെ മർദിച്ചു .

ഞായറാഴ്ച രാത്രി ബെലഗാവിയിലാണ് സംഭവം, ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവറെ ശാരീരികമായി ആക്രമിക്കുകയായിരുന്നു സംഘം.

20-ലധികം പേരടങ്ങുന്ന സംഘം ട്രക്ക് വളയുകയും ഡ്രൈവറോട് ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ആവർത്തിച്ച് ജനക്കൂട്ടം വിളിച്ചു.

  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

പോലീസ് ഇടപെട്ട് ഡ്രൈവർക്ക് കൂടുതൽ അക്രമിക്കപ്പെടുന്നതിൽ നിന്നും രക്ഷിച്ചു. ശേഷം വൈദ്യസഹായത്തിനായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയും എൻഡിഎ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ ജഗദീഷ് ഷെട്ടാർ സംഭവസ്ഥലം സന്ദർശിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട ട്രാൻസ്പോർട്ട് കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഷെട്ടാർ നിയമപാലകരോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us