100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: പ്രകാശ് രാജിന് ഇഡി നോട്ടീസ്

ബെംഗളൂരു: 100 കോടി രൂപയുടെ പോൺസി പദ്ധതിയുമായി ബന്ധപ്പെട്ട് ബഹുഭാഷാ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

സ്വർണ നിക്ഷേപ പദ്ധതിയിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിരവധി നിക്ഷേപകരെ കബളിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പ്രണവ് ജ്വല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്.

  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജുവലേഴ്സാണ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്.

ഇതിനോട് അനുബന്ധിച്ച് നവംബർ 20ന് തിരുച്ചി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലേഴ്‌സിന്റെ ശാഖകളിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഈ റെയ്ഡുകളിലായി കണക്കിൽപ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇ.ഡി പിടിച്ചെടുത്തതായാണ് വിവരം.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിരവധി സ്ഥലങ്ങളിൽ ഗ്രൂപ്പിന് ശാഖകളുണ്ട്. ഇഡി അയച്ച സമൻസിനെക്കുറിച്ച് പ്രകാശ് രാജ് ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

കേസിൽ പ്രതികളായ പ്രണവ് ജ്വല്ലേഴ്‌സും മറ്റുള്ളവരും നിക്ഷേപകരുടെ പണം ഷെൽ കമ്പനികൾക്ക് വകമാറ്റിയെന്നാണ് ആരോപണം.

അന്വേഷണത്തിൽ പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വിതരണക്കാർ കുറ്റം സമ്മതിച്ചതായി ഇഡി മൊഴിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
[masterslider id="10"]

Related posts

Click Here to Follow Us