2022-ൽ അമിതവേഗത മൂലം രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് അപകടമരണങ്ങൾ ഉണ്ടായത് ബെംഗളൂരുവിൽ

death

ബെംഗളൂരു: രാജ്യത്ത് ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ വാഹനങ്ങളുടെ അമിതവേഗത കാരണം 2022 ൽ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് ബെംഗളൂരുവിലാണ്.

റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം തയ്യാറാക്കിയ ‘ഇന്ത്യയിലെ റോഡപകടങ്ങൾ – 2022’ റിപ്പോർട്ട് പ്രകാരം ഐടി നഗരത്തിൽ അമിതവേഗത കാരണം 711 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

683 മരണവുമായി ജയ്പൂർ ആണ് തൊട്ടുപിന്നിൽ സ്ഥാനം പിടിച്ചിട്ടുള്ളത് 648 മരണങ്ങളുമായി ഡൽഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അമിതവേഗത കാരണം ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ഇൻഡോറാണ് (4,338), ബെംഗളൂരു (3,528), ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും കുറവ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് പൂനെയാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ റോഡപകടങ്ങളും മരണങ്ങളും വർധിച്ചുവരികയാണ്. 2018ൽ നഗരത്തിൽ 686 റോഡപകട മരണങ്ങൾ ഉണ്ടായപ്പോൾ 2022ൽ അത് 772 ആയി.

2022-ൽ 3,822 അപകടങ്ങളുമായി നാലാം സ്ഥാനത്തായിരുന്ന ബെംഗളൂരു 2021-ൽ 3,213 അപകടങ്ങളുമായി അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ 2022-ൽ 772 മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ 2021-ൽ 654 ആയിരുന്നു ബെംഗളൂരുവിൽ റോഡപകട മരണങ്ങളും വർദ്ധിച്ചു.

അപകട മരണങ്ങളുടെ എണ്ണത്തിൽ ചെന്നൈ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്., 2021-ലെ 998 മരണങ്ങളെ അപേക്ഷിച്ച് 2022-ൽ 491 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്, തുടർന്ന് ഗാസിയാബാദും ലുധിയാനയും തൊട്ട് പിന്നാലെ ഉണ്ട്.

വൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾക്ക് ഉത്തരവാദി ഇരുചക്രവാഹനങ്ങളാണ്.

കഴിഞ്ഞ വർഷം ഇരുചക്രവാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഡൽഹിയിലാണ് (551) രേഖപ്പെടുത്തിയത് അതെസമയം ബെംഗളൂരുവിൽ 416 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us