ബിബിഎംപി ഓഫീസ് തീപിടിത്തം: സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ 3 ടീമുകൾ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഹെഡ് ഓഫീസിലെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹലസുരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത പോലീസ് തീപിടിത്തത്തിന് കാരണമായ സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കുകയാണ്.

അതേസമയം, സംഭവത്തിൽ പരിക്കേറ്റ ഒമ്പത് ഉദ്യോഗസ്ഥർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

ചീഫ് എഞ്ചിനീയർ കെ പ്രഹ്ലാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഐപിസി സെക്ഷൻ 337, 338 (മനുഷ്യ ജീവന് അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായോ മറ്റ് എന്തെങ്കിലും പ്രവൃത്തി ചെയ്ത് ആരെയെങ്കിലും വേദനിപ്പിക്കുന്നത്) എന്നീ വകുപ്പുകളും ചേർത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെ ബിബിഎംപി ആസ്ഥാനത്ത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട സാമഗ്രികൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം.

സ്‌ഫോടനത്തിൽ ചീഫ് എഞ്ചിനീയർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വെള്ളിയാഴ്ച രാത്രി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മൂന്ന് വ്യത്യസ്ത സംഘങ്ങളെക്കൊണ്ട് സംഭവം അന്വേഷിക്കാൻ തീരുമാനിച്ചു.

കൂടാതെ തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ബിബിഎംപിയുടെയും പോലീസിന്റെയും ഊർജ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സാങ്കേതിക സംഘം സ്വതന്ത്ര അന്വേഷണം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us