ഇക്കോസ്‌പേസ് ബിസിനസ് പാർക്കിലെ ഐടി സ്ഥാപനത്തിൽ ബോംബ് ഭീഷണി: പ്രതി പിടിയിൽ

ബെംഗളൂരു: നഗരത്തിലെ ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ വ്യാജ ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ജീവനക്കാരെ ഉടൻ ഒഴിപ്പിച്ചെങ്കിലും, ഒരു ഐടി കമ്പനിക്ക് നേരെ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് ബെംഗളൂരുവിലെ ഇക്കോസ്‌പേസ് ബിസിനസ് പാർക്കിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് കാമ്പസിലുള്ള ഐഡിബിഒ കമ്പനിയിലേക്ക് ഭീഷണി കോള് വന്നത്. കമ്പനിയുടെ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും അത് ഉടൻ പൊട്ടിത്തെറിക്കുമെന്നും കമ്പനിയിലേക്ക് വിളിച്ച അക്രമി ഭീഷണിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ആഭ്യന്തര സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ജീവനക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മൂന്ന് മണിക്കൂറിനുള്ളിൽ കേസ് തീർക്കുകയും കോള് വ്യാജമാണെന്ന് സ്ഥാപിക്കുകയും ചെയ്തു.

ബൈയ്യപ്പനഹള്ളി സ്വദേശിയായ നവനീത് പ്രസാദ് ആണ് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.15 ഓടെ ബെല്ലന്തൂരിലെ ബിഡിഒ റൈസ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ബോംബ് ഇല്ലെന്ന് ഒരിക്കൽ കൂടി ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ കമ്പനി മാനേജ്‌മെന്റ് പോലീസിൽ വിവരമറിയിച്ചു, ബെല്ലന്തൂർ പോലീസ് നടപടിയെടുക്കുകയും സ്‌ഫോടകവസ്തുക്കൾക്കായി കമ്പനിയെ പരിശോധിക്കുകയും തുടർന്ന് കോൾ വ്യാജമാണെന്ന് മനസിലാക്കുകയും ചെയ്തു. പ്രസാദിന്റെ മൊബൈൽ നമ്പർ വഴിയാണ് പ്രതിയെ കണ്ടെത്തിയത്. കമ്പനി മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രസാദിനെതിരെ കേസെടുത്തു. പ്രസാദ് മുമ്പ് കമ്പനിയിൽ ജോലി ചെയ്തിരുന്നതായും പ്രൊഫഷണൽ പെരുമാറ്റ പ്രശ്‌നങ്ങളെ തുടർന്നാണ് പിരിച്ചുവിട്ടതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്പനിയ്ക്കെതിരെയുള്ള പകപോക്കൻ ആഗ്രഹിച്ച പ്രസാദ് ബോംബ് ഭീഷണി മുഴക്കി മാനേജ്മെന്റിനെ ഭയപ്പെടുത്താൻ തീരുമാനിച്ചത്. ബോംബിനായി പരിസരത്ത് തിരച്ചിൽ നടത്തിയതിനാൽ 500 ഓളം ജീവനക്കാരെ ഒഴിപ്പിക്കുകയും പ്രവേശന കവാടത്തിന് സമീപം കാത്തുനിൽക്കുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണം ബെല്ലന്തൂർ പോലീസ് ഏറ്റെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us