നഗരത്തിലെ വിദ്യാർഥികൾക്ക് പോലീസിന്റെ മർദനമേറ്റെന്ന് ആരോപണം

ബെംഗളൂരു: നഗരപ്രാന്തത്തിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ തന്നെ ആക്രമിച്ചതായി ബെംഗളൂരുവിലെ ഒരു കോളേജ് വിദ്യാർത്ഥി ആരോപിച്ചു. ആനേക്കൽ താലൂക്കിലെ ചന്ദാപുര സർക്കിളിൽ വെച്ചുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് സായിരാജ് നടരാജ് സോഷ്യൽ മീഡിയയിൽ വിശദീകരിച്ചു. അടുത്തിടെ സമാപിച്ച കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന്റെ ആഘോഷങ്ങൾക്കിടെ താനും ബന്ധുവും ഗതാഗതക്കുരുക്കിൽ ഇരുചക്രവാഹനത്തിൽ കുടുങ്ങിയപ്പോൾ ആണ് സംഭവം.

തന്നെയും ബന്ധുവിനെയും ഒരു പോലീസ് ഉദ്യോഗസ്ഥൻ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സായിരാജ് അവരുടെ കൈകളിലും കാലുകളിലും മുറിവുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘോഷങ്ങൾക്കിടെ ചന്ദാപുര സർക്കിളിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന സൂര്യനഗർ പോലീസ് സ്‌റ്റേഷനിലെ കൃഷ്ണമൂർത്തി എസ് ആണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വഴിയുടെ വട്ടം കടന്ന് നേരെ പോയപ്പോൾ ബന്ധു ആംഗ്യം കാണിച്ചു ഇ വഴി പോകാതെ പകരം വലത്തോട്ട് തിരിയാൻ പറഞ്ഞതായി ഇരുചക്രവാഹനം ഓടിച്ചിരുന്ന സായിരാജ് പറഞ്ഞു. ഇത് തെറ്റിദ്ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ശകാരിച്ചതാണെന്നാണ് സായിരാജ് പറയുന്നത്. ഓഫീസർ അവരുടെ ബൈക്കിന്റെ താക്കോൽ പിടിച്ചെടുക്കുകയും അവരെ അസഭ്യം പറയുകയും അടുത്തുള്ള ഒരു പോലീസ് ബൂത്തിൽ തടഞ്ഞുവയ്ക്കുകയും ചെയ്തുവെന്ന് സായിരാജ് പറഞ്ഞു. ബൂത്തിലെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ തല്ലുകയും രണ്ടുപേരെയും ലാത്തികൊണ്ട് മർദിക്കുകയും ചെയ്തുവെന്ന് സായിരാജ് ആരോപിച്ചു. തങ്ങളെ സംസാരിക്കാനോ ഫോൺ വിളിക്കാനോ അനുവദിച്ചില്ലെന്നും പോലീസ് ഉദ്യോഗസ്ഥരോട് തങ്ങളെ 45 മിനിറ്റോളം തടങ്കലിൽ വച്ചതായും അദ്ദേഹം ആരോപിച്ചു.

സായിരാജ് ആദ്യം ട്വിറ്ററിൽ ബെംഗളൂരു പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, പിന്നീട് “ഇരുവശത്തുനിന്നും ചെറിയ തെറ്റിദ്ധാരണയുണ്ടായി” എന്ന് പ്രസ്താവിക്കുകയും ചെയ്തു. സൂര്യനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ സമീപിച്ചതായും ഉടനടിയുള്ള പ്രതികരണത്തിന് പോലീസിനോട് നന്ദി പറയുകയും ചെയ്തു. അന്വേഷണം നടത്തുമെന്നും സിറാജിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദണ്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us