ലഗേജിന് അമിതനിരക്ക് ; വിമാനത്താവളത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ച് യാത്രക്കാരന്റെ പ്രതിഷേധം.

ബെംഗളൂരു : അമിതനിരക്കിനെത്തുടർന്ന് ലഗേജിലുള്ള വസ്ത്രങ്ങളും ഭക്ഷണവും ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലുപേക്ഷിച്ച് യാത്രക്കാരൻ. ബെലഗാവി സ്വദേശി കാർത്തിക് സുരാജ് പാട്ടീലാണ് (23) വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. തുടർന്ന്, എയർ ഏഷ്യയുടെ ഓഫീസിൽ പരാതിനൽകി. ഈമാസം അഞ്ചിന് ബെംഗളൂരുവിൽനിന്ന് ക്വലാലംപുരിലേക്ക് പോകാനായിരുന്നു കാർത്തിക്, എയർ ഏഷ്യ വിമാനം ബുക്കുചെയ്തത്. എയർ ഏഷ്യയുടെ വെബ്സൈറ്റിൽ കാണിച്ചതുപ്രകാരം 20 കിലോഗ്രാമിന്റെ ലഗേജ് കൈയിൽക്കരുതി.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

15 കിലോഗ്രാമിന് മുകളിലുള്ള ഓരോ കിലോഗ്രാമിനും 500 രൂപയായിരുന്നു വെബ്സൈറ്റിൽ കാണിച്ചത്. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോൾ കിലോഗ്രാമിന് 2000 രൂപവീതം നൽകാൻ എയർ ഏഷ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനെ കാർത്തിക് ചോദ്യംചെയ്തപ്പോൾ വെബ്സൈറ്റിൽ പുതുക്കിയനിരക്ക് അപ്ഡേറ്റ് ചെയ്തില്ലെന്നായിരുന്നു മറുപടി.അധികമുള്ള അഞ്ചുകിലോഗ്രാമിനായി 10,000 രൂപ നൽകേണ്ടിവരുമെന്നതിനാൽ കുറച്ചുവസ്ത്രങ്ങളും ഭക്ഷണവും ഒഴിവാക്കി ലഗേജ് 15 കിലോഗ്രാമാക്കുകയായിരുന്നു.

വിശ്വേശ്വരായ സാങ്കേതിക സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനിയറിങ് കഴിഞ്ഞ കാർത്തിക്, മലേഷ്യയിൽ സ്കോളർഷിപ്പ് ലഭിച്ചതിനെത്തുടർന്ന് അവിടെക്കു പോവുകയായിരുന്നു. അതേസമയം, ആഭ്യന്തരസർവീസുകൾക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവാണ് കാർത്തിക് വെബ്സൈറ്റിൽ നോക്കിയിരുന്നതെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
[masterslider id="10"]

Related posts