കർണാടക ബജറ്റ്: വിളർച്ച ചെറുക്കാനും മാനസികാരോഗ്യ പദ്ധതി വ്യാപിപ്പിക്കുന്നതിനും 100 കോടി മാറ്റിവെച്ച് സർക്കാർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫെബ്രുവരി 17 വെള്ളിയാഴ്ച ബജറ്റിൽ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന വ്യവസ്ഥകൾ പ്രഖ്യാപിച്ചു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരിന്റെ നിലവിലെ ഭരണത്തിന്റെ അവസാനത്തെ ബജറ്റ് ആയിരുന്നു നടന്നത്.

ബെംഗളൂരുവിലെ ജനസാന്ദ്രതയേറിയ മാർക്കറ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും 50 കോടി രൂപ ചെലവിൽ 250 ‘ഷീ ടോയ്‌ലറ്റുകൾ’ നിർമ്മിക്കാൻ സർക്കാർ നിർദ്ദേശിച്ചു. കൂടാതെ, ഏഴ് താലൂക്കുകളിൽ നിലവിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ 100 കിടക്കകളുള്ള ആശുപത്രികളാക്കി ഉയർത്തുമെന്നും സർക്കാർ പ്രതിജ്ഞയെടുത്തു. വിളർച്ച ചെറുക്കാനുള്ള പുതിയ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തൽ, മനേ മനേഗെ ആരോഗ്യ പദ്ധതി പ്രകാരം വർഷത്തിൽ രണ്ടുതവണ ആരോഗ്യ ക്യാമ്പുകൾ നടത്തൽ, നിംഹാൻസുമായി സഹകരിച്ച് കർണാടക മാനസികാരോഗ്യ പരിപാടി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കൽ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 കോടി വകയിരുത്തി.

സ്തനാർബുദം, ഓറൽ, സെർവിക്കൽ കാൻസർ എന്നിവ കണ്ടെത്തുന്നതിനായി സ്‌ക്രീനിംഗ് ക്യാമ്പുകൾ നടത്തുകയും ക്യാൻസർ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് 12 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ വർഷം തന്നെ റായ്ച്ചൂരിൽ എയിംസിന്റെ മാതൃകയിൽ ഒരു ആശുപത്രിയും ഉത്തര കന്നഡ ജില്ലയിലെ കുംതയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും സ്ഥാപിക്കുമെന്നും സർക്കാർ പ്രതിജ്ഞയെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us