ജ്വല്ലറിയിൽ നിന്ന് 56 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരി പിടിയിൽ

jewellery

ബെംഗളൂരു: യെലഹങ്കയിലെ ഒരു മാളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന 22 കാരിയായ വനിതാ സെയിൽസ് ഓഫീസറെ 58.6 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം, യുവതി അത് ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകായും ചെയ്തു. പ്രതിയായ വാണി വഡേക്കറെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

10 ദിവസത്തെ ഇടവേളയിലാണ് വഡേക്കർ ഒന്നിന് പുറകെ ഒന്നായി ആഭരണങ്ങൾ മോഷ്ടിച്ചത്. കടയുടെ തലവൻ പ്രതിവാര ഓഡിറ്റ് നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രതി ജോലിക്കിടെ മോഷ്ടിക്കാൻ ആഗ്രഹിച്ച ആഭരണങ്ങളുടെ ചിത്രങ്ങൾ എടുക്കുകയും. പിന്നീട് ഫാൻസി സ്റ്റോറുകളിൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് തിരയുകയും മോഷ്ടിച്ചതിന് ശേഷം അവ മാറ്റിസ്ഥാപിക്കുകയും ചെയ്യും. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമാണ് ആഭരണങ്ങൾ മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി എന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts