തിരിച്ചടിക്കൊരുങ്ങി ഗവര്‍ണര്‍: ബന്ധുനിയമനം അന്വേഷിക്കാന്‍ കമ്മിഷനെ നിയമിച്ചേക്കും

തിരുവനന്തപുരം: സർക്കാരുമായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നത്. സർവകലാശാലകളിൽ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ കമ്മിഷനെ നിയമിച്ചേക്കും. ഹൈക്കോടതി ജഡ്ജി, റിട്ട.ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുൾപ്പെടുന്ന കമ്മിഷനെ നിയമിക്കാനാണ് ആലോചന. ഗവർണർ ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയതായി റിപ്പോർട്ട് ഉണ്ട്. 24ന് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഗവർണർ തീരുമാനം പ്രഖ്യാപിക്കും.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

കേരള സർവകലാശാല സെനറ്റ് യോഗം തനിക്കെതിരെ പാസാക്കിയ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗവർണർ ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്ഭവൻ കൈമാറിയിട്ടുണ്ട്. സെനറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയ വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻ പിള്ളയ്ക്കെതിരെ നടപടി ഉണ്ടായേക്കും. നിയമനാധികാരിയായ ഗവർണർക്ക് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ അധികാരമുണ്ട്. വി.സിയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും.

പ്രമേയം പാസാക്കിയ സെനറ്റിന്‍റെ നീക്കത്തിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. ചർച്ച ചെയ്യാനും പരിഹരിക്കാനും കഴിയുന്ന വിഷയങ്ങൾ പ്രമേയത്തിലൂടെ ജനങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണ് അതൃപ്തിയുണ്ടാക്കിയത്. വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയം കഴിഞ്ഞതിനാലാണ് ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമാകുമ്പോൾ ഉൾപ്പെടുത്താനും തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
[masterslider id="10"]

Related posts

Click Here to Follow Us