പ്രശസ്‌തമായ ആറൻമുള അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന്

പത്തനംതിട്ട: പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറൻമുള ക്ഷേത്രത്തിൽ നടക്കുന്ന വള്ളസദ്യയിൽ അമ്പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ളസദ്യ കൂടിയാണിത്.

അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം ഭഗവാനും ഭക്തനും ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്നു എന്നതാണ്. വിഭവങ്ങൾ സാധാരണ വള്ളസദ്യയേക്കാൾ കുറവാണെങ്കിലും അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകൾ ആറൻമുള ക്ഷേത്രത്തിൽ എത്തുന്നത് ഈ വിശ്വാസത്തിലാണ്. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിക്കുന്ന പള്ളികളിലെ തുഴച്ചിൽക്കാർക്കൊപ്പം ഇന്ന് അഷ്ടമിരോഹിണി വള്ളസദ്യയിൽ കരക്കാർ പങ്കെടുക്കും.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മുന്നൂറു പറ അരിയുടെ ചോറാണ് ഇന്ന് ഭക്തർക്കായി വിളമ്പുക.. അമ്പലപ്പുഴ പാൽപായസം, ചേനപ്പാടി സ്വദേശികളുടെ പാള തൈര്, വറുത്ത എരിശ്ശേരി എന്നിവയെല്ലാം അഷ്ടമിരോഹിണി വള്ളസദ്യയിലെ സവിശേഷ വിഭവങ്ങളാണ്. ഇന്നത്തെ സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് വള്ളസദ്യയിൽ പങ്കെടുക്കാം എന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts