രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് നിതിൻ ഗഡ്കരി. ഡൽഹിയിലും ഹരിയാനയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മലിനീകരണം കുറയ്ക്കുന്നതിനും വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്കൈബസ് മികച്ച മാർഗമാണെന്ന് ഗഡ്കരി പറഞ്ഞു.
മെട്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി നഗരങ്ങൾ പദ്ധതി നടപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മെട്രോ ഒരു കിലോമീറ്റർ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചെലവും വളരെ കുറവാണ്. ഇതിനായി ഡബിൾ ഡെക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
Related posts
-
കുട്ടിയെ കാറിൽ വച്ച് മറന്നു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കോട്ട: കാറിനുള്ളില്‍പ്പെട്ട് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുട്ടിയെ അബദ്ധത്തില്‍... -
ഒടുവിൽ കേന്ദ്രം സിഎഎ നടപ്പാക്കി; പൗരത്വ സർട്ടിഫിക്കറ്റ് ഈ രാജ്യത്ത് നിന്നുള്ള 14 അഭയാർത്ഥികൾക്ക് ലഭിച്ചു
ഡൽഹി: എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ഓൺലൈൻ... -
പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിർദേശ...