ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ സംഘർഷം

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കാൻ തീവ്രവാദ സംഘടനകൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വെടിവയ്പ്പ്.
മ്യാൻമർ അതിർത്തിയിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. എൻ.എസ്.സി.എൻ (കെ.വൈ.എ),യു.എൽ.എഫ്.എ എന്നീ ഭീകരസംഘടനകളാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പൽഡ് ചെയ്ത ഗ്രനേഡുകളും ലാത്തോഡ് ബോംബുകളുമാണ് ഭീകരർ ഉപയോഗിച്ചത്. തുടർന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് നിസ്സാര പരിക്കേറ്റു.
നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ സംഭവം നടന്നത്. അതിർത്തിയിലെ ഔട്ട്പോസ്റ്റിൽ വച്ചാണ് ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്‌ഗെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
  പുകയുന്ന അടുക്കളകൾക്ക് കേന്ദ്രത്തിന്റെ 'ആശ്വാസപ്പുക'; എൽപിജി പ്രതിസന്ധിയിൽ സംസ്ഥാനങ്ങൾക്ക് പുതിയ മാർഗ്ഗരേഖ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ
[masterslider id="10"]

Related posts

Click Here to Follow Us