ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,795 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ എച്ച്പിസിഎൽ ആണ് ഇക്കാര്യം അറിയിച്ചത്.

എച്ച്പിസിഎല്ലിന് പുറമെ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വില വർദ്ധിപ്പിച്ചിട്ടില്ല. ഇന്ധന വില വർധിപ്പിച്ചിരുന്നെങ്കിൽ പണപ്പെരുപ്പം കുത്തനെ ഉയരുമായിരുന്നു. ഇത് തടയാനായിരുന്നു കമ്പനികളുടെ നടപടി. അതേസമയം, ഈ കാലയളവിൽ കമ്പനികൾക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭിച്ചു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ബാരലിന് 109 ഡോളറിന് വാങ്ങുന്ന എണ്ണ ചില്ലറ വിപണിയിൽ 85 മുതൽ 86 ബാരൽ വരെ വിലയ്ക്കാണ് വിൽക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം. നേരത്തെ ഐഒസിക്ക് 1,992.53 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
[masterslider id="10"]

Related posts